കോവിഡ് മൂന്നാം തരംഗം: രാജ്യം സമ്പൂര്‍ണ അടച്ചുപൂട്ടലിലേക്കോ? നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍ വൃത്തങ്ങള്‍

Webdunia
വ്യാഴം, 13 ജനുവരി 2022 (08:23 IST)
കോവിഡ് മൂന്നാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്ത് വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമോ എന്നാണ് ജനങ്ങളുടെ ആശങ്ക. പ്രതിദിന രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നത് ആരോഗ്യമന്ത്രാലയത്തിനു തലവേദനയാകുന്നു. പ്രതീക്ഷിച്ചതിലും വേഗത്തിലാണ് മൂന്നാം തരംഗം രൂക്ഷമാകുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിലയിരുത്തി. ആശുപത്രികള്‍ നിറയുന്ന അവസ്ഥയുണ്ടായാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വന്‍ നഗരങ്ങളിലെ അതിതീവ്ര രോഗവ്യാപനം കൂടുതല്‍ തിരിച്ചടിയാകും. കോവിഡ് വ്യാപനം എത്ര രൂക്ഷമായാലും വീണ്ടുമൊരു സമ്പൂര്‍ണ അടച്ചുപൂട്ടല്‍ വേണ്ട എന്നാണ് സര്‍ക്കാര്‍ നിലപാട്. രാജ്യം മുഴുവനായി അടച്ചിട്ടാല്‍ ജനജീവിതം ദുരിതത്തിലാകും. അതിനാല്‍ രോഗവ്യാപനം കൂടിയ സ്ഥലങ്ങള്‍ വേര്‍തിരിച്ച് ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സ്ഥിതി ഗുരുതരമായാല്‍ സംസ്ഥാനങ്ങള്‍ക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാമെന്നും കേന്ദ്രം പറയുന്നു. എന്നാല്‍, ലോക്ക്ഡൗണിന് എതിരായ സമീപനം തന്നെയാണ് കേരളത്തിലും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

പെട്രോളിനും ഡീസലിനും വിലകുറച്ച് നയാര എനര്‍ജി; കുറയ്ക്കാതെ പൊതുമേഖല എണ്ണ കമ്പനികള്‍

അമേരിക്കയിലെ ഇന്ത്യൻ വംശജർക്ക് ആശ്വാസം, ട്രംപിന് കനത്ത തിരിച്ചടിയായി കോടതി വിധി, ബർത്ത് റൈറ്റ് സിറ്റിസൺഷിപ്പ് റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി

എന്താണിത് കോൺഗ്രസെ, തോന്നുന്നത് പോലെ വൈദ്യുതി നിയന്ത്രണം 15 മിനിറ്റിൽ നിന്ന് ഒരു മണിക്കൂർ വരെ!

Kerala Plus One Third Allotment : പ്ലസ് വൺ മൂന്നാം അലോട്ട്‌മെൻറ്: ജൂൺ 29 മുതൽ പ്രവേശനം ആരംഭിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീധനം, ഗാര്‍ഹിക പീഡനം എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കാന്‍ കേരളം പ്രത്യേക ദൗത്യസേനയെ നിയോഗിക്കും

വയനാട് ഉരുള്‍പൊട്ടല്‍: വിഷയം രാഷ്ട്രീയ ആക്രമണങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പാടില്ലെന്ന് എംവി ഗോവിന്ദന്‍

Kerala Weather: നാളെ മഴ കുറയും

ഓണത്തോടനുബന്ധിച്ച് കേരള സര്‍ക്കാരിന്റെ കീഴിലുള്ള 'കേരഫെഡ്' വെളിച്ചെണ്ണയുടെ വില 30 രൂപയിലധികം കുറച്ചു

വയനാട് ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 5 ലക്ഷം രൂപ; കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

അടുത്ത ലേഖനം
Show comments