Webdunia - Bharat's app for daily news and videos

Install App

വിക്രം ലാന്റര്‍ ചന്ദ്രനിൽ ഇടിച്ചിറങ്ങിയതുതന്നെ; ഒടുവില്‍ ഐഎസ്ആര്‍ഒ ആ രഹസ്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു

ബഹിരാകാശ വകുപ്പിനോട് ലോക്‌സഭയില്‍ ഉന്നയിച്ച ഒരു ചോദ്യത്തിന് എഴുതി നല്‍കിയ മറുപടിയിലാണ് പ്രധാനമന്ത്രിയുടെ ഓഫിസിലെ സഹമന്ത്രി ജിതേന്ദ്ര സിങ് ഇക്കാര്യം അറിയിച്ചത്.

തുമ്പി ഏബ്രഹാം
വ്യാഴം, 21 നവം‌ബര്‍ 2019 (08:47 IST)
സംഭവം നടന്ന് രണ്ടര മാസത്തിനു ശേഷം ഐഎസ്ആര്‍ഒ അക്കാര്യം ഔദ്യോഗികമായി അംഗീകരിച്ചു. ചന്ദ്രയാന്‍ 2 വിന്റെ വിക്രം ലാന്റര്‍ ചാന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയതു തന്നെ. ബഹിരാകാശ വകുപ്പിനോട് ലോക്‌സഭയില്‍ ഉന്നയിച്ച ഒരു ചോദ്യത്തിന് എഴുതി നല്‍കിയ മറുപടിയിലാണ് പ്രധാനമന്ത്രിയുടെ ഓഫിസിലെ സഹമന്ത്രി ജിതേന്ദ്ര സിങ് ഇക്കാര്യം അറിയിച്ചത്.

ചന്ദ്രനില്‍ ഇറങ്ങാന്‍ ഉദ്ദേശിച്ചിരുന്ന വിക്രം ലാന്ററിന്റെ വേഗത മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന അളവിലേക്ക് കുറച്ചുകൊണ്ടുവരാനായില്ലെന്നും എങ്കിലും ലാന്റ് ചെയ്യാന്‍ നിശ്ചയിച്ചിരുന്നിടത്തുനിന്നും 500 മീറ്റര്‍ അകലെയായി ഇടിച്ചിറങ്ങുകയായിരുന്നെന്നും മന്ത്രി വെളിപ്പെടുത്തി.
 
സെപ്റ്റംബര്‍ 7 ന് ചന്ദ്രനില്‍ വിക്രം ഇടിച്ചിറങ്ങുകയായിരുന്നെന്നത് ഒരു രഹസ്യമായിരുന്നില്ല. ചന്ദ്രന് 2 കിലോമീറ്റര്‍ അകലെ വച്ച് ലാന്ററിന് വേഗതയുടെ നിരക്ക് ആവശ്യമായ അളവിലേക്ക് കുറച്ചുകൊണ്ടുവരാനായില്ലെങ്കില്‍ ഇതല്ലാതെ മറ്റൊന്നും സംഭവിക്കാനുമിടയില്ല. പക്ഷേ, ഇതുസംബന്ധിച്ച ചോദ്യത്തില്‍ നിന്ന് ഐഎസ്ആര്‍ഒ ഇതുവരെ ഒഴിഞ്ഞുമാറുകയായിരുന്നു.

ചാന്ദ്രോപരിതലത്തില്‍ 355 മീറ്റര്‍ മുകളില്‍ വച്ച് കണ്‍ട്രോള്‍ റൂമുമായി നിയന്ത്രണം നഷ്ടമാകുകയായിരുന്നെന്നും അത് പുനസ്ഥാപിക്കാന്‍ ശ്രമിക്കുകയാണെന്നുമായിരുന്നു മറുപടി. മാത്രമല്ല, ചന്ദ്രയാന്റെ ഓര്‍ബിറ്റര്‍ മോഡ്യൂള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കന്നുവെന്നും ഐഎസ്ആര്‍ഒ അവകാശപ്പെട്ടു. ഓര്‍ബിറ്റര്‍, വിക്രമിന്റെ തെര്‍മല്‍ ചിത്രങ്ങള്‍ എടുത്തതായും അവകാശപ്പെട്ടിരുന്നു. എന്നാല്‍ ലാന്ററിന് എന്ത് സംഭവിച്ചുവെന്ന് വെളിപ്പെടുത്താന്‍ തയ്യാറായില്ല. ഇതാദ്യമായാണ് ലാന്റര്‍ ഇടിച്ചിറങ്ങുകയായിരുന്നെന്ന് ഐഎസ്ആര്‍ഒ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.
 
സെപ്റ്റംബര്‍ 7 ന് അതിരാവിലെ ബഹിരാകാശവാഹനത്തില്‍ നിന്ന് വേര്‍പ്പെട്ട വിക്രം ലാന്റര്‍ ചന്ദ്രനിലേക്കുള്ള വീഴ്ച ആരംഭിച്ചു. വേഗത കുറച്ചാല്‍ മാത്രമേ ലാന്ററിന് മൃദുവായി ഇറങ്ങാനാവൂ. മണിക്കൂറില്‍ 6000 കിലോമീറ്റര്‍ എന്നതില്‍ നിന്ന് വേഗത മണിക്കൂറില്‍ 5-7 കിലോമീറ്ററായി ചുരുക്കണം. ചാന്ദ്രോപരിതലത്തില്‍ നിന്ന് 2.1 കിലോമീറ്റര്‍ അകലെ വരെ കാര്യങ്ങള്‍ ശരിയായി പ്രവര്‍ത്തിച്ചു. വേഗത കുറഞ്ഞുവന്നു. പക്ഷേ, ഉപരിതലത്തില്‍ നിന്ന് 355 മീറ്റര്‍ അകലെ വച്ച് ബന്ധം വിച്ഛേദിക്കപ്പെട്ടു. ആ സമയത്തെ വിക്രം ലാന്ററിന്റെ വേഗത മണിക്കൂറില്‍ 200 കിലോമീറ്ററായിരുന്നു. ഐഎസ്ആര്‍ഒ നിര്‍മ്മിച്ച രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണ ദൗത്യമാണ് ചാന്ദ്രയാന്‍ 2. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments