Webdunia - Bharat's app for daily news and videos

Install App

കേരളത്തിനും തമിഴ്നാടിനും പിന്നാലെ കർണാടകയും, 'കന്നഡ വിട്ടൊരു കളിയുമില്ല’- അമിത് ഷായ്ക്ക് ബി എസ് യെദ്യൂരപ്പയുടെ മറുപടി

Webdunia
തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2019 (18:26 IST)
ഒരു രാജ്യം, ഒരു ഭാഷ എന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ‘ഹിന്ദി ദിവസ്’ അഭിപ്രായ പ്രകടനത്തിൽ വിയോജിപ്പ് രേഖപ്പെടുത്തി കർണ്ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. കന്നഡ കർണാടകയിലെ പ്രധാന ഭാഷയാണെന്നും സംസ്ഥാനം അതിന്റെ പ്രാധാന്യത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നും യെദ്യൂരപ്പ പറഞ്ഞു.
 
“നമ്മുടെ രാജ്യത്തെ എല്ലാ ഔദ്യോഗിക ഭാഷകളും തുല്യമാണ്. എന്നിരുന്നാലും, കർണാടകയെ സംബന്ധിച്ചിടത്തോളം കന്നഡയാണ് പ്രധാന ഭാഷ. ഞങ്ങൾ ഒരിക്കലും അതിന്റെ പ്രാധാന്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ല‘- യെദ്യൂരപ്പ ട്വീറ്റ് ചെയ്തു.
 
എല്ലാ വർഷവും സെപ്റ്റംബർ 14- ന് കേന്ദ്ര സർക്കാർ ആഘോഷിക്കുന്ന ഹിന്ദി ദിവസിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാജ്യത്ത് ഒരു ഏകീകൃത ഭാഷ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് എടുത്തു പറഞ്ഞിരുന്നു, ഹിന്ദിയെ രാജ്യത്തിന്റെ ദേശീയ ഭാഷയാക്കുന്നതിന് ഊന്നൽ നൽകുകയും ചെയ്തു.
 
എന്നാൽ, അമിത് ഷായുടെ അഭിപ്രായത്തോട് എതിർപ്പ് രേഖപ്പെടുത്തി കേരളവും തമിഴ്നാടും നേരത്തേ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കർണാടകയും തങ്ങളുടെ നിലപാട് അറിയിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments