താൻ ഐ പി എല്ലിൽ വാതുവെപ്പ് നടത്തിയെന്ന് അർബാസ് ഖാന്റെ കുറ്റസമ്മതം; ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധം പൊലീസ് പരിശോധിക്കുന്നു

Webdunia
ശനി, 2 ജൂണ്‍ 2018 (17:14 IST)
മുംബൈ: ഐ പി എൽ വാതുവെപ്പ് കേസിൽ സൽമൻ ഖാന്റെ സഹോദരനും നടനുമായ അർബാസ് ഖാൻ കുറ്റം സമ്മതിച്ചതായി പൊലീസ്. ആറു വർഷമായി വാതുവെപ്പിൽ താൻ സജീവമാണെന്നും 3 കോടി രൂപ തനിക്ക് നഷ്ടപ്പെട്ടതായും അർബാസ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. 
 
ശനിയാഴ്ച രാവിലെയാണ് അർബാസ് ഖാൻ ചോദ്യം ചെയ്യലിന് പൊലീസിനു മുൻപിൽ ഹാജരായത്. ഐ പി എൽ വാതുവെപ്പ് കേസിൽ നേരത്തെ പിടിയിലായ സോനു ജലാലിൽ നിന്നുമാണ് അർബാസ് ഖാന് പങ്കുള്ളതായി പൊലീസിന് വിവരം ലഭിക്കുന്നത്. വാതുവെപ്പിൽ ഒരു നിർമ്മാതാവിനും പങ്കുള്ളതായി അർബാസ് പൊലീസിന് സൂചന നൽകിയിട്ടുണ്ട് എന്നാണ് വിവരം.
 
വാതുവപ്പ് നടത്തുന്ന സംഘത്തിന് അധോലോക ഭീകരൻ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ട് എന്ന് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു എന്നാൽ അർബാസ് ഖാന് ഇത്തരത്തിൽ ബന്ധമുണ്ടോ എന്നുള്ള കാര്യം പരിശോധിക്കും എന്നും പൊലീസ് വ്യക്തമാക്കി. വാതുവെപിൽ ഖാൻ കുടുംബത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എസ്എന്‍ഡിപി യോഗം അയോഗ്യത: എല്ലാ അപ്പീലുകളും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജൂണ്‍ ഒന്നിന് പരിഗണിക്കും

മതപരമായ പൊരുത്തക്കേട് ഉണ്ടാക്കുന്ന ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല: തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി ടിപി രാമകൃഷ്ണന്‍

ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ജെയ്ഷെ ഭീകരരെ അറസ്റ്റ് ചെയ്തു

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമേഷ്യയിൽ താൽക്കാലിക സമാധാനം; രണ്ടാഴ്ച വെടിനിർത്തൽ

വിശ്വാസപരമായ കാര്യങ്ങളില്‍ കോടതികള്‍ക്ക് തീരുമാനമെടുക്കാന്‍ കഴിയില്ല; ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച വിധിയെ വിമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍

പാക്കിസ്ഥാന്റെ മധ്യസ്ഥതയില്‍ ട്രംപ് മുന്നോട്ടുവച്ച രണ്ടാഴ്ചത്തെ വെടി നിര്‍ത്താന്‍ അംഗീകരിച്ചതായി ഇറാന്‍; ഹോര്‍മുസ് തുറക്കും

റെഡ് ലൈൻ ലംഘിച്ചാൽ യുഎസിനും സഖ്യകക്ഷികൾക്കും വർഷങ്ങളോളം എണ്ണയും വാതകയും ഇല്ലാതെയാക്കും : ഇറാൻ

മൊജ്തബ ഖമേനി അബോധാവസ്ഥയിലാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments