നാലാം നിലയിൽ നിന്നും താഴേക്ക് വീണ ഒരുവയസുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു !

Webdunia
ശനി, 5 ജനുവരി 2019 (17:26 IST)
മുംബൈ: നാലാം നിലയിലെ ഫ്ലാറ്റിൽനിന്നും തഴേക്ക് പതിച്ച ഒരു വയസുകാരൻ ഗുരുതര പരിക്കുകളേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. മുംബൈ ഗോവണ്ടിയിലെ ഫ്ലാറ്റിലാണ് സംഭവം ഉണ്ടായത്. അജിത് ബാർക്കഡെയുടെയും ജ്യോതികയുടെയും മകൻ അർഥവാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
 
സംഭവം നടക്കുമ്പോൾ കുട്ടിയുടെ മാതാപിതാക്കളും മുത്തശ്ശിയും ഫ്ലാറ്റിനുള്ളിൽ തന്നെ ഉണ്ടായിരുന്നു. ഫ്ലാറ്റിന്റെ ഒരു സൈഡിൽ ചുവരിന് പകരം സ്ലൈഡ് ചെയ്ത് നീക്കാവുന്ന ജനാലയാണ് ഉണ്ടായിരുന്നത്. തുണി വിരിച്ചിടാനായി ജനൽ തുറന്ന മുത്തശ്ശി പിന്നീട് ജനാൽ പകുതി മാത്രമാണ് അടച്ചിരുന്നത്.
 
ഈസമയം ഹാളിൽ കളിച്ചുകൊണ്ടിരുന്ന കുട്ടി ജനാല തള്ളി തുരന്നതോടെ താഴേക്ക് പതിക്കുകയായിരുന്നു. .എന്നാൽ ഫ്ലാറ്റിന്റെ ചുമരിനോട് ചേർന്നുണ്ടായിരുന്ന മരത്തിന്റെ ചില്ലകളിലും ഇലകളിലും തെന്നി വീണതിനാൽ വീഴ്ചയുടെ ആഘാതം കുറയുകയായിരുന്നു. ഇതോടെയാണ് കുഞ്ഞിന് ഗുരുതര പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടത്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഇത് ജനാധിപത്യത്തിന്റെ വിജയം, സമരം തുടരും'; ധര്‍മേന്ദ്ര പ്രധാന്റെ രാജിയെക്കുറിച്ച് അഭിജീത് ദിപ്‌കെ

യുഡിഎഫ് സര്‍ക്കാര്‍ സംഘപരിവാറിന് സേവനം ചെയ്യുന്നു; മുഖ്യമന്ത്രിയുടേത് അടിസ്ഥാനരഹിതമായ അവകാശവാദങ്ങളെന്ന് പിണറായി വിജയന്‍

Dharmendra Pradhan: ധർമേന്ദ്ര പ്രധാൻ തെറിച്ചു; മോദി സർക്കാരിനെ വീഴ്ത്തി ജനകീയ പ്രക്ഷോഭം

വിദ്യാർഥികളെ അപമാനിക്കുന്ന പരാമർശം; മേജർ രവിക്ക് പന്ത്രണ്ടാം ക്ലാസുകാരിയുടെ വക്കീൽ നോട്ടീസ്

ഭാര്യയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ബലാത്സംഗക്കേസ് പ്രതിക്ക് പരോള്‍ നിഷേധിച്ച് കേരള ഹൈക്കോടതി

അടുത്ത ലേഖനം
Show comments