Webdunia - Bharat's app for daily news and videos

Install App

നിശാന്തിനെ കാണുന്നത് 14 വയസ്സുള്ളപ്പോൾ, ഇനി അതും ബാലപീഡനമാകുമോ? - ദീപ നിശാന്ത്

ബൽറാം മാപ്പ് പറയണം: ദീപ നിശാന്ത്

Webdunia
ഞായര്‍, 7 ജനുവരി 2018 (13:50 IST)
എകെജി ബാലപീഡനകനാണെന്ന വിടി ബല്‍റാം എംഎല്‍എയുടെ  പരാമർശത്തെ രൂക്ഷമായി വിമർശിച്ച് എഴുത്തുകാരി ദീപ നിശാന്ത്. ബൽറാം മാപ്പ് പറഞ്ഞ് പരാമർശം പിൻവലിക്കണമെന്ന് ദീപ നിശാന്ത് വ്യക്തമാക്കുന്നു. 
 
പ്രണയം എന്ന വാക്കും പീഡനം എന്ന വാക്കും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ടെന്ന് ദീപ പറയുന്നു. ഭര്‍ത്താവ്​നിശാന്തിനെ പരിചയപ്പെടുമ്പോൾ തനിക്ക് പതിനാല് വയസ്സായിരുന്നുവെന്നും ഇനി അതും ബാലപീഡനമാകുമോ എന്നും ദീപ ചോദിക്കുന്നു.
 
ദീപയുടെ ഫേസ്ബുക്ക് പോസ്റ്റ്:
 
ആ പരാമർശം തെറ്റിദ്ധാരണാജനകവും വാസ്തവവിരുദ്ധവുമായതിനാൽ ഒഴിവാക്കപ്പെടേണ്ടതാണ്. പ്രണയം എന്ന വാക്കും പീഡനം എന്ന വാക്കും തമ്മിൽ ഒരു പാട് വ്യത്യാസമുണ്ട്. "ജയിൽ മോചിതനായ ശേഷം ആദ്യഭാര്യ ജീവിച്ചിരിക്കേ തന്നെ എകെജിയുടെ രണ്ടാം വിവാഹം സുശീലയുമായി നടക്കുകയും ചെയ്യുന്നു " എന്ന വാചകം വിശദീകരണ പോസ്റ്റിൽ ബൽറാം എഴുതുന്നത് മധ്യവർഗ സദാചാരബോധത്തെ വിറളി പിടിപ്പിക്കുക എന്ന ഉദ്ദേശത്തോടെ തന്നെയാണ്. 
 
ആദ്യഭാര്യയുമായുള്ള വിവാഹബന്ധം വേർപെടുത്തി എന്ന വസ്തുത സമർത്ഥമായി മറയ്ക്കുകയും ചെയ്യുന്നു. സൗഹൃദവും സ്നേഹവും നിലനിർത്തിക്കൊണ്ടു തന്നെ പറയട്ടെ. അത് ഖേദം രേഖപ്പെടുത്തി പിൻവലിക്കേണ്ട പരാമർശമാണെന്ന കാര്യത്തിൽ സംശയമില്ല.
 
[ പിൻകുറിപ്പ്[ പ്രധാനമല്ല: തീർത്തും വ്യക്തിപരമാണ്]: നിശാന്തിനെ പരിചയപ്പെടുമ്പോൾ എൻ്റെ പ്രായം 14 ആണ്. എൽ.കെ.ജി, യു.കെ.ജി.കടമ്പകളില്ലാതെ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ പ്രായം അത്രേ ഉണ്ടായിരുന്നുള്ളു. പുസ്തകത്തിൽ എവിടെയോ അതെഴുതിയിട്ടുമുണ്ട്.. വിവാഹം കഴിച്ചത് പത്തുവർഷം കഴിഞ്ഞ് ഇരുപത്തിനാലാം വയസ്സിലാണ്.. അതും 'ബാലപീഡന 'മാകുമോ എന്തോ!! ]

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments