Webdunia - Bharat's app for daily news and videos

Install App

VS Achuthandnan: 'കണ്ണേ കരളേ വിഎസേ'; മഴയും തോറ്റു, നിരത്തുകളില്‍ കടലിരമ്പം

ആലപ്പുഴയില്‍ ശക്തമായ മഴയാണ്. എന്നാല്‍ മഴയെ അവഗണിച്ച് ആയിരകണക്കിനു ആളുകളാണ് വി.എസിനെ അവസാനമായി കാണാന്‍ ഒത്തുകൂടിയിരിക്കുന്നത്

രേണുക വേണു
ബുധന്‍, 23 ജൂലൈ 2025 (08:14 IST)
VS Achuthanandan

VS Achuthanandan: വി.എസ്.അച്യുതാനന്ദന്റെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആലപ്പുഴയില്‍. മുന്‍കൂട്ടി നിശ്ചയിച്ച പോയിന്റുകളില്‍ അല്ലാതെ ജനക്കൂട്ടം നില്‍ക്കുന്നത് വിലാപാത്ര വൈകാന്‍ കാരണമായി. 
 
ആലപ്പുഴയില്‍ ശക്തമായ മഴയാണ്. എന്നാല്‍ മഴയെ അവഗണിച്ച് ആയിരകണക്കിനു ആളുകളാണ് വി.എസിനെ അവസാനമായി കാണാന്‍ ഒത്തുകൂടിയിരിക്കുന്നത്. നങ്ങ്യാര്‍ക്കുളങ്ങരയിലേക്കാണ് വിലാപയാത്ര പ്രവേശിക്കുന്നത്. 
 
നേരത്തെ ഓരോ പോയിന്റുകളില്‍ വാഹനം നിര്‍ത്തി ആളുകള്‍ക്കു കാണാന്‍ അവസരം നല്‍കുമെന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ അറിയിച്ചിരുന്നത്. എന്നാല്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് നേരത്തെ നിശ്ചയിച്ച പോയിന്റുകളില്‍ അല്ലാതെയും നൂറുകണക്കിനു ആളുകള്‍ വി.എസിനെ കാണാന്‍ കാത്തുനില്‍ക്കുകയാണ്. ചിലയിടങ്ങളില്‍ ആളുകള്‍ വാഹനം നിര്‍ത്താനായി ആവശ്യപ്പെടുന്നു. 
 
എല്ലാവര്‍ക്കും വി.എസിനെ അവസാനമായി കാണാന്‍ അവസരമുണ്ടാക്കുമെന്ന് പാര്‍ട്ടി സെക്രട്ടറി അറിയിച്ചു. നേരത്തെ നിശ്ചയിച്ച പോയിന്റുകള്‍ പരിഗണിക്കാതെ എവിടെയൊക്കെ ആളുകള്‍ ഉണ്ടോ അവിടെയെല്ലാം വാഹനം നിര്‍ത്താനാണ് തീരുമാനം. ചിലയിടങ്ങളില്‍ പൊലീസിനു തിരക്ക് നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ എം.വി.ജയരാജന്‍ അടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ ബസില്‍ നിന്ന് പുറത്തിറങ്ങി ജനക്കൂട്ടത്തോടു ആവശ്യപ്പെടേണ്ടിവന്നു.
 
ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം ഉണ്ടാകും. അതിനുശേഷം കടപ്പുറം റിക്രിയേഷന്‍ ഗ്രൗണ്ടില്‍ ആയിരിക്കും പൊതുദര്‍ശനം. സംസ്‌കാരം വൈകിട്ട് മൂന്നിനു വലിയ ചുടുകാട്ടില്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖത്തർ ആക്രമണം: ഇസ്രായേലിനെതിരെ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ട്, എല്ലാവർക്കും എതിരായ ആക്രമണമായി കാണണമെന്ന് ഇറാഖ്

വിലക്ക് വകവെയ്ക്കാതെ രാഹുൽ നിയമസഭയിൽ, പിന്നിൽ കെപിസിസി അധ്യക്ഷൻ, പാർട്ടിക്കുള്ളിൽ വി ഡി സതീശൻ ഒറ്റപ്പെടുന്നു?

Donald Trump: ഖത്തറിനെ ആക്രമിക്കാന്‍ പോകുന്ന കാര്യം നെതന്യാഹു തന്നെ അറിയിച്ചിട്ടില്ലെന്ന് ട്രംപ്; ഇനിയുണ്ടാകില്ലെന്ന് ഉറപ്പ്

ധൈര്യമായി ചന്ദനം വളര്‍ത്തിക്കോളു; സ്വകാര്യ ഭൂമിയിലെ ചന്ദനം മുറിച്ച് വില്‍പന നടത്താനുള്ള ബില്‍ മന്ത്രിസഭ അംഗീകരിച്ചു

ബ്രിട്ടന്‍ സഹിഷ്ണുതയുടെയും വൈവിധ്യത്തിന്റെയും രാജ്യം, ഭീകരതയ്ക്കും വിഭജനത്തിനും വിട്ട് നല്‍കില്ലെന്ന് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്വര്‍ണ്ണവില സര്‍വകാല റെക്കോര്‍ഡില്‍; ദ്വീപാവലിയോടെ ഗ്രാമിന് 12000രൂപയാകുമെന്ന് പ്രവചനം

രാഹുലിൽ നിന്നും പാർട്ടി പരസ്യമായി അകലം പാലിക്കണമായിരുന്നു, കെപിസിസി- ഡിസിസി ഭാരവാഹി യോഗത്തിൽ വിമർശനവുമായി വി ടി ബൽറാം

ഡിജിറ്റൽ സർവേ കേരള മാതൃക പഠിക്കാൻ തെലങ്കാന സർവേ സംഘം, റവന്യൂ മന്ത്രിയുമായി ചർച്ച നടത്തി

വിലക്ക് വകവെയ്ക്കാതെ രാഹുൽ നിയമസഭയിൽ, പിന്നിൽ കെപിസിസി അധ്യക്ഷൻ, പാർട്ടിക്കുള്ളിൽ വി ഡി സതീശൻ ഒറ്റപ്പെടുന്നു?

ഖത്തർ ആക്രമണം: ഇസ്രായേലിനെതിരെ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ട്, എല്ലാവർക്കും എതിരായ ആക്രമണമായി കാണണമെന്ന് ഇറാഖ്

അടുത്ത ലേഖനം
Show comments