മതിലിൽ ഭയന്ന് സംഘപരിവാർ; മതില്‍ പൊളിക്കാന്‍ വയലിന് തീയിട്ടു, സ്ത്രീകൾക്ക് നേരെ ആക്രമണം

Webdunia
ബുധന്‍, 2 ജനുവരി 2019 (08:47 IST)
കാസര്‍ഗോഡ് ചേറ്റുകുണ്ടില്‍ ബിജെപിയും ആര്‍എസ്എസും ചേര്‍ന്ന് വനിതാ മതില്‍ തടഞ്ഞു. ഇതേതുടര്‍ന്ന് പ്രദേശത്ത് നേരിയ സംഘര്‍ഷം നടന്നു. വനിതാ മതില്‍ ഉയര്‍ത്തുന്ന റോഡ് ബിജിപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കയ്യേറുകയായിരുന്നു. മതില്‍ പൊളിക്കുന്നതിനായി റോഡരികില്‍ തീയിട്ടു. 
 
വനിതകൾക്ക് നേരെ കല്ലേറ് തുടങ്ങിയതോടെ പൊലീസ് ലാത്തി വീശി. കല്ലേറില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും പരിക്കേറ്റു. കല്ലേറിൽ നിരവധി സ്ത്രീകൾക്കാണ് പരുക്കേറ്റത്. പല സ്ഥലങ്ങളിലും മതില്‍ ഒരു വലിയ ആള്‍ക്കൂട്ടം തന്നെയായി മാറി.
 
670 കിലോമീറ്റര്‍ ഉടനീളം ഒരു സ്ഥലത്തും മുറിയാതെ വനിതാ മതില്‍ സംഘടിപ്പിക്കാന്‍ സംഘാടകര്‍ക്ക് സാധിച്ചു എന്നത് ശ്രദ്ധേയമാണ്. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഎസ് അച്യുതാനന്ദന്‍, വൃന്ദ കാരാട്ട്, ആനി രാജ, തോമസ് ഐസക് തുടങ്ങിയ പ്രമുഖ നേതാക്കള്‍ വെള്ളയമ്പലത്തെ വേദിയില്‍ എത്തി.  
 
ആരോഗ്യമന്ത്രി കെ.കെ ശൈലജ കാസര്‍ഗോഡ് ആദ്യ കണ്ണിയായി മാറിയപ്പോള്‍ തിരുവനന്തപുരത്ത് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ടായിരുന്നു അവസാന കണ്ണി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയിലെ യുവതീപ്രവേശനത്തെ എതിർക്കും, യൂടേൺ അടിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

അയത്തൊള്ള അലി ഖമേനിയുടെ വധം: കശ്മീരിൽ പ്രതിഷേധം ഇരമ്പുന്നു, മൊബൈൽ ഇൻ്റർനെറ്റിന് നിയന്ത്രണം

ഇസ്രായേൽ–ഇറാൻ സംഘർഷം:രാജ്യത്തെ പ്രോ-ഇറാൻ അനുകൂലികളെ നിരീക്ഷിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദേശം

പാകിസ്ഥാനില്‍ താലിബാന്റെ ശക്തമായ ആക്രമണം; സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തു

യുദ്ധം യൂറോപ്പിലേക്ക്! സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം നടത്തി ഇറാന്‍

അടുത്ത ലേഖനം
Show comments