സുധാകരനിൽനിന്നും ആ ജീവൻ രണ്ടായി വീണ്ടും ജൻ‌മമെടുത്തു

Webdunia
വെള്ളി, 14 സെപ്‌റ്റംബര്‍ 2018 (16:20 IST)
കണ്ണൂർ: റോഡപകടത്തിൽ ജീവൻ നഷ്ടപ്പെട്ട എഴുത്തുകാരൻ കെ വി സുധാകരന്റെ ബീജം ഐ വി എഫ് ചികിത്സവഴി ഭാര്യ ഷിൽനയുടെ ഗർഭപാത്രത്തിലൂടെ രണ്ട് ജീവനായി ഉയിർകൊണ്ടു. ഷിൽന ഇരട്ട പെൺകുട്ടികൾക്ക് ജൻ‌മം നൽകി.  സുധാകരൻ മരിച്ച് ഒരു വർഷത്തിന് ശേഷമാണ് ഐ വി എഫ് ചികിത്സയിലൂടെ ഇരുവർക്കും ഇരട്ട പെൺകുട്ടികൾ പിറക്കുന്നത്.
 
കോഴിക്കോട് എ ആർ എം സി ചികിത്സാ കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന സുധാകരന്റെ ബീജം ഷിൽനയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചുള്ള ചികിത്സ ഫലം കാ‍ണുകയായിരുന്നു നേരത്തെ രണ്ടുതവണ ചികിത്സ നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. സുധാകരന്റെ മരണ ശേഷം ഐ വി എഫ് ചികിത്സ നടത്തുന്നതിൽ പല കോണിൽ നിന്നും എതിർപ്പുകൾ നേരിട്ടിരുന്നെങ്കിലും വീടുകാരുടെ പിന്തുണയോടെ ഷിൽന ചികിത്സ നടത്തുകയായിരുന്നു.  
 
കണ്ണൂരിലെ കൊയിലി ആശുപത്രിയിലാണ് പ്രസവ ശസ്ത്രക്രിയ നടന്നത്. അമ്മയും രണ്ടു കുട്ടികളും സുഖമായിരിക്കുന്നു. 2017 ഓഗസ്റ്റ് പതിഞ്ചിന് നിലമ്പൂരിലെ അധ്യാപക ക്യാമ്പ് കഴിഞ്ഞ് മടങ്ങിവരവെ ഉണ്ടായ അപകടത്തിലാണ് തലശേരി ബ്രണ്ണൻ കോളേജിലെ അധ്യാപകനായിരുന്ന സുധാകരൻ മരണപ്പെടുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു; നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചു കയറി

ജനറല്‍ ആശുപത്രിയില്‍ ചക്ക തലയില്‍ വീണ് ഒരാള്‍ക്ക് പരിക്ക്

ഇന്ത്യയുടെ ധാര്‍മ്മിക നിലവാരം ഇടിഞ്ഞു: ഇസ്രായേല്‍ പാര്‍ലമെന്റില്‍ മോദി നടത്തിയ പ്രസംഗത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

റെക്കോര്‍ഡുകള്‍ തകര്‍ത്ത് മോദി! ഇന്‍സ്റ്റാഗ്രാമില്‍ 100 ദശലക്ഷം ഫോളോവേഴ്സ് കടന്ന ആദ്യ ലോക നേതാവായി

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷന്‍ പിന്‍വലിക്കണമെന്ന് ഹര്‍ജി; കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

അടുത്ത ലേഖനം
Show comments