എസ്.എഫ്.ഐ ജയത്തിൽ വിറളിപൂണ്ട് കെ.എസ്.യു; തലസ്ഥാനത്ത് വൻ സംഘർഷം
എസ്.എഫ്.ഐ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി
Publish Date: Tue, 26 May 2026 (07:39 IST)
Updated Date: Tue, 26 May 2026 (07:50 IST)
കേരള സർവകലാശാല വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ തലസ്ഥാനത്ത് എസ്.എഫ്.ഐ - കെ.എസ്.യു സംഘർഷം. സർവകലാശാല ആസ്ഥാനത്തിനു മുന്നിൽ ആരംഭിച്ച സംഘർഷം പാളയം പ്രധാന റോഡിലേക്കും നീണ്ടു. രാത്രി ഏറെ വൈകിയും ഏറ്റുമുട്ടൽ തുടർന്നു. കെ.എസ്.യു പ്രവർത്തകരാണ് സംഘർഷത്തിനു തുടക്കമിട്ടത്.
എസ്.എഫ്.ഐ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. ജലപീരങ്കി പ്രയോഗത്തിനു പിന്നാലെ പൊലീസ് ലാത്തിച്ചാർജ് നടത്തി. പൊലീസ് നാല് തവണ കണ്ണീർവാതകം പ്രയോഗിച്ചു. പൊലീസ് വാഹനം എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചു. പൊലീസ് ഏകപക്ഷീയമായാണ് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ തിരിഞ്ഞതെന്നും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും സിപിഎം നേതാക്കൾ പറഞ്ഞു.
പൊലീസ് ഏകപക്ഷീയമായി എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ ലാത്തിച്ചാർജ് നടത്തുകയായിരുന്നെന്ന് സിപിഎം ആരോപിച്ചു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ കെ.എസ്.യുക്കാർ എസ്.എഫ്.ഐ പ്രവർത്തകർക്കു നേരെ കല്ലെറിയുകയായിരുന്നു. പൊലീസിന്റെ ഏകപക്ഷീയമായ നടപടികളിൽ പ്രതിഷേധിച്ച് ഇന്ന് എസ്.എഫ്.ഐയുടെ സെക്രട്ടറിയേറ്റ് മാർച്ച് നടക്കും.