അധ്യാപികയെ മുക്കിക്കൊന്ന ശേഷം കാറില്‍ കൊണ്ടുപോയി കടപ്പുറത്ത് ഉപേക്ഷിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

അനിരാജ് എ കെ
വ്യാഴം, 16 ഏപ്രില്‍ 2020 (14:13 IST)
സ്‌കൂള്‍ അധ്യാപിക രൂപശ്രീയുടെ കൊലപാതകത്തില്‍ 1700പേജുള്ള കുറ്റപത്രം ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചു. കുറ്റപത്രത്തോടൊപ്പം, മൃതദേഹം കടത്താനുപയോഗിച്ച കാറും രൂപശ്രീയുടെ മൃതദേഹത്തിനരികില്‍ നിന്ന് ലഭിച്ച മറ്റ് വസ്തുക്കളും കോടതിയില്‍ തെളിവായി പൊലീസ് സമര്‍പ്പിച്ചിട്ടുണ്ട്. പ്രതികളായി രണ്ടുപേരെയാണ് ചേര്‍ത്തിട്ടുള്ളത്. ഇതേ സ്‌കൂളിലെ ചിത്രകലാ അധ്യാപകനായ വെങ്കിട്ട രമണ കാരന്തരയാണ് ഒന്നാം പ്രതി. രണ്ടാം പ്രതി ഇയാളുടെ സഹായിയായ മിയപ്പദവ് സ്വദേശി നിരജ്ഞനാണ്.
 
ജനുവരി 24നായിരുന്നു പ്രതികളായ രണ്ടുപേരെയും പൊലീസ് അറസ്റ്റുചെയ്യുന്നത്. കാണാതായ രൂപശ്രീയുടെ മൃതദേഹം മൂന്നു ദിവസത്തെ പഴക്കത്തോടെ ജനുവരി 19നാണ് കോയിപ്പാടി കടപ്പുറത്ത് നിന്ന് കണ്ടെത്തിയത്. വിവസ്ത്രമായ നിലയിലായിരുന്നു മൃതദേഹം. കേസ് ക്രൈബ്രാഞ്ചിന് കൈമാറിയതോടെയാണ് കൊലപാതകികളെ പിടികൂടുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി സതീഷിനായിരുന്നു കേസന്വേഷണ ചുമതല.
 
കൊലയാളിയായ വെങ്കിട്ട രമണയും രൂപശ്രീയും ഒരേ സമയം ജോലിയില്‍ പ്രവേശിച്ചവരായിരുന്നു. ഇവര്‍ക്കിടയില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. രൂപശ്രീയെ വീട്ടില്‍ വിളിച്ചുവരുത്തി ഡ്രമ്മിലെ വെള്ളത്തില്‍ മുക്കിക്കൊല്ലുകയായിരുന്നു പ്രതി. രാസലായനി കലര്‍ത്തിയ വെള്ളത്തില്‍ മുക്കിയാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. രൂപശ്രീയുടെ മുടി കൊഴിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം സ്വന്തം കാറില്‍ കടപ്പുറത്ത് ഉപേക്ഷിക്കുകയായിരുന്നു വെങ്കിട്ടരമണ ചെയ്‌തത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

2.78 കോടി എന്തിന് നൽകി?, എന്ത് സേവനമാണ് നൽകിയത്, തെളിവെവിടെ: വീണയെ ചോദ്യം ചെയ്യും

ഹോര്‍മുസ് അടച്ചുപൂട്ടിയെങ്കിലും ഇന്ത്യന്‍ കപ്പലുകള്‍ ഇപ്പോഴും കടന്നുപോകുന്നു: ഷിപ്പിങ് മന്ത്രാലയം

മണ്‍സൂണ്‍ എത്തുന്നതിനു മുമ്പുതന്നെ പനി പടരുന്നു; സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത് 1.48 ലക്ഷത്തിലധികം പേര്‍

ശബരിമലയില്‍ സ്വര്‍ണ്ണകൊള്ളക്കേസ്: തന്ത്രിയുടെ ജാമ്യം റദ്ദാക്കാന്‍ കേരള ഹൈക്കോടതി വിസമ്മതിച്ചു

കായംകുളം കായലില്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ സ്ത്രീയുടെ മൃതദേഹം, കൊലപാതകമെന്ന് സംശയം

എല്ലാം കാണുക

ഏറ്റവും പുതിയത്

സമാധാന കരാറിലെത്തിയില്ലെങ്കിൽ യുദ്ധം വീണ്ടും ആരംഭിക്കാൻ യുഎസ് റെഡിയെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി

സുരേന്ദ്രൻ, പത്മജ, ശോഭ സുരേന്ദ്രൻ.. ബിജെപി ദേശീയ ഭാരവാഹിപട്ടികയിൽ കൂടുതൽ കേരള നേതാക്കൾക്ക് സാധ്യത

പണക്കൊഴുപ്പും അലസതയും, പത്തനാപുരത്തെ തോൽവി ഗണേഷ് കുമാർ സ്വയം വരുത്തിവെച്ചതെന്ന് സിപിഐ

വന്ദേമാതരം ദേശീയഗാനമല്ലെന്ന് ബിനോയ് വിശ്വം; പുതിയ വിവാദത്തിന് തിരികൊളുത്തി പ്രസ്താവന

മണ്‍സൂണ്‍ എത്തുന്നതിനു മുമ്പുതന്നെ പനി പടരുന്നു; സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത് 1.48 ലക്ഷത്തിലധികം പേര്‍

അടുത്ത ലേഖനം
Show comments