സംസ്ഥാനത്ത് ആദ്യ റാപ്പിഡ് ടെസ്റ്റിങ് പോത്തൻകോട്, സാമ്പിളുകൾ ശേഖരിയ്ക്കാൻ ശ്രീചിത്രയ്ക്ക് അനുമതി

Webdunia
ശനി, 4 ഏപ്രില്‍ 2020 (08:31 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ടെസ്റ്റിങ് വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് റപ്പിഡ് ടെസ്റ്റിങ് ആരംഭിയ്ക്കും. കോവിഡ് ബാധിച്ച് മരണമുണ്ടായ പോത്തൻകോഡാണ് സംസ്ഥാനത്ത് ആദ്യ റാപ്പിഡ് ടെസ്റ്റ് നടത്തുക. മരണപ്പെട്ടയാൾക്ക് ആരിൽനിന്നുമാണ് രോഗബാധ ഉണ്ടായത് എന്ന് വ്യക്തമാകാത്ത സഹചര്യത്തിലാണ് പോത്തൻകോട് റാപ്പിഡ് ടെസ്റ്റ് ആരംഭിയ്ക്കാൻ തീരുമാനിച്ചത്. 1000 റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ സംസ്ഥാനത്ത് എത്തിയതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. 
 
എംപി ഫണ്ടിൽനിന്നും 57 ലക്ഷം രൂപ ചിലവിട്ട് ശശി തരൂർ ആണ് സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റ് കിറ്റുകളിൽ എത്തിച്ചത്. 2000 കിറ്റുകൾകൂടി അടുത്ത ആഴ്ച എത്തും. റാപ്പിഡ് ടെസ്റ്റ് വഴി രണ്ടര മണികൂറിനുള്ളിൽ രോഗ ബാധ ഉണ്ടോ എന്നു കണ്ടെത്താൻ സധിയ്ക്കും. ഹോട്ട് സ്പോട്ടുകളിൽ കൂടുതൽ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിയ്ക്കുന്നതിനാണ് റാപ്പിഡ് ടെസ്റ്റിങ് നടത്തുന്നത്. അതേസമയം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിക്കുന്ന റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ പരീക്ഷിയ്ക്കാൻ നാലു രോഗികളിൽനിന്നും സാമ്പിൾ എടുക്കാൻ സർക്കാർ അനുമതി നൽകി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

17 ചാക്കുകളില്‍ പണം; 25 കോടി രൂപ വകമാറ്റി: പുതിയ ആരോപണങ്ങളോടെ കേരള ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് വിവാദം ശക്തമാകുന്നു

അവർക്കു പറയാനുള്ളത് കേൾക്കുക ഭരണകൂടത്തിന്റെ ഉത്തരവാദിത്തം; സിജെപി സമരത്തെ അനുകൂലിച്ച് ആസിഫ് അലി

രാജ്യത്തിന്റെ ഭാവിയെ വിഘടനവാദികളാക്കി തള്ളുന്ന ഭരണകൂടം

40 വയസ്സിന് മുൻപേ ആർത്തവവിരാമം: ഈ ലക്ഷണങ്ങളെ നിസ്സാരമായി കാണരുത്

സമയം കളയുന്നത് മാത്രം മെച്ചം, ആരുടെയും ഓഫീസിലോ വീട്ടിലോ ചർച്ചകൾക്കില്ലെന്ന് സിജെപി

അടുത്ത ലേഖനം
Show comments