സാലറി ചലഞ്ച്: സുപ്രീം കോടതി വിധി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയെന്ന് രമേശ് ചെന്നിത്തല

Webdunia
തിങ്കള്‍, 29 ഒക്‌ടോബര്‍ 2018 (14:58 IST)
തിരുവന്തപുരം: സാലറി ചലഞ്ചിനെതിരായ സുപ്രീം കോടതി വിധി സംസ്ഥാന സർക്കാരിന്റെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇദ്യോഗസ്ഥർ നൽകിയ വിസമ്മതപത്രങ്ങൾ സർക്കാർ തിരികെ നൽകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 
 
കോടതി ചിലവ് മുഖ്യമന്ത്രിയുടെ പക്കൽ നിന്നും ഈടാക്കണം. ധന മന്ത്രി തോമസ് ഐസക് മാപ്പുപറയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സലറി ചലഞ്ചിൽ ശമ്പളം നൽകാൻ താൽ‌പര്യമില്ലാത്തവർ വിസമ്മതപത്രം നൽകണം എന്ന സർക്കാർ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവക്കുകയായിരുന്നു. 
 
ശമ്പളം നൽകാൻ താൽ‌പര്യമില്ലാത്തവർ വിസമ്മതപത്രം നൽകി സ്വയം അപമാനിതരാവുന്നത് എന്തിനാണെന്ന് ജസ്റ്റിസ് അരുൺ മിശ്ര ചോദിച്ചു. ഇത്തരമൊരു വ്യവസ്ഥ സർക്കാർ വക്കുന്നത് ശരിയല്ല. പണം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തന്നെ ഉപയോഗിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും കോടതി നിരീക്ഷിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സ്വമേധയാ ഉള്ള ലൈംഗികത്തൊഴിൽ നിയമവിരുദ്ധമല്ല, റെയ്ഡിൽ പിടിക്കുന്നവരെ കസ്റ്റഡിയിലെടുക്കരുത് : സുപ്രീം കോടതി

ഇസ്രായേല്‍ ലെബനന്‍ ആക്രമണം: അമേരിക്കയുമായുള്ള ചര്‍ച്ച ഇറാന്‍ നിര്‍ത്തിവച്ചു

2.78 കോടി എന്തിന് നൽകി?, എന്ത് സേവനമാണ് നൽകിയത്, തെളിവെവിടെ: വീണയെ ചോദ്യം ചെയ്യും

ഹോര്‍മുസ് അടച്ചുപൂട്ടിയെങ്കിലും ഇന്ത്യന്‍ കപ്പലുകള്‍ ഇപ്പോഴും കടന്നുപോകുന്നു: ഷിപ്പിങ് മന്ത്രാലയം

മണ്‍സൂണ്‍ എത്തുന്നതിനു മുമ്പുതന്നെ പനി പടരുന്നു; സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത് 1.48 ലക്ഷത്തിലധികം പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മന്ത്രി സണ്ണി ജോസഫ് ഭാര്യാസഹോദരനെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു; വിവാദം

ഇഡി സംഘത്തിനു നേരെ ആക്രമണം: കേരള പോലീസ് 30 അംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ എല്‍ നിനോ ഉണ്ടാകാനുള്ള സാധ്യത 80%; ലോക കാലാവസ്ഥാ സംഘടനയുടെ മുന്നറിയിപ്പ്

അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് കുവൈത്തിൽ ഇറാൻ ആക്രമണം; മിസൈലുകളും ഡ്രോണുകളും തടഞ്ഞുവീഴ്ത്തി

Ayatollah Seyed Ali Khamenei: ആയത്തുള്ള അലി ഖമനേയിയുടെ ഖബറടക്കം, വൻ വിലാപയാത്ര പ്രഖ്യാപിച്ച് ഇറാൻ, 3 ദിവസം നീണ്ട് നിൽക്കുന്ന ചടങ്ങുകൾ

അടുത്ത ലേഖനം
Show comments