Webdunia - Bharat's app for daily news and videos

Install App

വ്യാജവാറ്റ് പൊലീസില്‍ അറിയിച്ചെന്നാരോപിച്ച് അയല്‍വാസിയെ കുത്തിക്കൊന്ന കേസ്; പ്രതി അറസ്റ്റില്‍

ശ്രീനു എസ്
ശനി, 23 മെയ് 2020 (13:26 IST)
വ്യാജവാറ്റ് നടത്തുന്നുവെന്ന് പൊലീസില്‍ അറിയിച്ചെന്നാരോപിച്ച് അയല്‍വാസിയെ കുത്തിക്കൊന്ന കേസിലെ പ്രതി അറസ്റ്റില്‍. പാറശ്ശാല മുര്യങ്കര വെട്ടുവിള വീട്ടില്‍ സനുവാണ് (39) അറസ്റ്റിലായത്.  ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ കളിയിക്കാവിളയില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
 
ഇക്കഴിഞ്ഞ ഏപ്രില്‍ 25ന് രാത്രി 9.30ന് മുര്യങ്കര വെട്ടുവിളവീട്ടില്‍ സെല്‍വരാജിനെയാണ് (55) സനു കൊലപ്പെടുത്തിയത്. സംഭവത്തില്‍ സെല്‍വരാജിന്റെ സഹോദരന്‍ ബിനുവിനും പരിക്കേറ്റിരുന്നു. പാറശാല റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്തെ റോഡിലായിരുന്നു സംഭവം. വ്യാജവാറ്റ് പൊലീസില്‍ അറിയിച്ചതിനെ കുറിച്ച് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം നടന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രകോപിതനായ സനു കത്തികൊണ്ട് സെല്‍വരാജിനെ കുത്തുന്നത്. മറ്റൊരുകേസില്‍ അറസ്റ്റിലായിരുന്ന സനു ജാമ്യത്തിലിറങ്ങി ദിവസങ്ങള്‍ക്കു ശേഷമാണ് കൊലപാതകം നടത്തുന്നത്. 
 
പാറശ്ശാല എസ്.എച്ച്.ഒ റോബര്‍ട്ട് ജോണി, സബ് ഇന്‍സ്പെക്ടര്‍ ശ്രീലാല്‍ ചന്ദ്രശേഖരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments