പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

Webdunia
ബുധന്‍, 29 ജൂണ്‍ 2022 (17:04 IST)
കാസര്‍കോട് സ്വദേശിയായ പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേരെ ഒലീസ് കസ്റ്റഡിയിലെടുത്തു. പൈവളിഗ സ്വദേശികളായ പത്തംഗ സംഘമാണ് ഇതിനു പിന്നിലെന്നാണ് പോലീസ് വെളിപ്പെടുത്തിയത്.
 
കാസര്‍കോട്ടെ മുഗു റോഡിലെ അബൂബക്കര്‍ സിദ്ദിഖിനെയാണ് കഴിഞ്ഞ ശനിയാഴ്ച ഒരു സംഘം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്. വിദേശത്തുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇതിനു പിന്നിലെന്നാണ് സൂചന.  
 
വിവാദമായ കൊച്ചി ബ്യുട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസിലെ പ്രതിയായ സിയാ യുടെ സംഘമാണിത് എന്നാണു പോലീസിന്റെ നിഗമനം. അന്താരാഷ്ട്ര കുറ്റവാളിയായ രവി പൂജാരിയുടെ സംഘാംഗമാണ് പൈവളിക സ്വദേശി സിയ.  
 
അബൂബക്കരുടെ ബന്ധുക്കളെ തടങ്കലില്‍ ആക്കിയാണ് വിദേശത്തായിരുന്ന അബൂബക്കര്‍ സിദ്ദിഖിനെ വിദേശത്തു നിന്ന് നാട്ടിലേക്ക് വിളിച്ചുവരുത്തിയത് എന്നാണു പോലീസ് പറയുന്നത്. സംഘത്തിന്റെ മര്‍ദ്ദനമേറ്റു അവശനിലയിലായ സിദ്ദിഖിനെ ബന്ദിയോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
 
സിദ്ദിഖിന് ക്രൂരമായ മര്‍ദ്ദനം ഏറ്റിട്ടിട്ടുണ്ടെന്നാണ് മൃതദേഹം പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നത്. പ്രതികളെ പിടികൂടാനായി പോലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്ത് സിപിഎമ്മിന്റെ സിറ്റിങ് എംഎൽഎമാർ വീണ്ടും മത്സരിക്കും

വൈകുന്നേരം തെക്കന്‍ ജില്ലകളില്‍ മഴ കനക്കുന്നു; ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിക്ക് രക്ഷകരായി പത്തനംതിട്ട ഫയര്‍ഫോഴ്‌സ് യൂണിറ്റ്

'എയിംസ് എന്ന കേരളത്തിന്റെ ആവശ്യം നിസ്സാരമായി കാണരുത്': കേന്ദ്രത്തിന്റെ നിലപാടില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി

'നമ്മുടെ കേരളം' ഇനി വിരൽത്തുമ്പിൽ; മൊബൈൽ ആപ്പും വെബ് പോർട്ടലും നിലവിൽ വന്നു

അടുത്ത ലേഖനം
Show comments