Webdunia - Bharat's app for daily news and videos

Install App

സ്ത്രീകളുടെ സീറ്റിൽ നിന്നും മാറാൻ പറഞ്ഞു; യാത്രക്കാരൻ സുഹൃത്തുക്കളെ വിളിച്ചു വരുത്തി കെഎസ്ആർടിസി കണ്ടക്ടറെ മർദ്ദിച്ചു

സ്ത്രീകള്‍ യാത്ര ചെയ്യുന്ന ഭാഗത്തു നിന്നും മാറാന്‍ നിര്‍ദേശിച്ചതിന്റെ വൈരാഗ്യമാണ് മര്‍ദ്ദിയ്ക്കാനുള്ള കാരണമായി കണ്ടക്ടര്‍ പോലീസിന് നല്‍കിയ മൊഴി.

Webdunia
തിങ്കള്‍, 27 മെയ് 2019 (09:49 IST)
കെഎസ്ആര്‍ടിസി കണ്ടക്ടറെ യാത്രക്കാരനും സുഹൃത്തുക്കളും മര്‍ദ്ദിച്ചു. പാറശാല ഡിപ്പോയുടെ കീഴിലുള്ള കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ആര്‍ എസ് രതീഷ് കുമാറിന്(31) ആണ് മര്‍ദ്ദനമേറ്റത്. ഇന്നലെ വൈകുന്നേരം പാറശാലയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ആര്‍ ആര്‍ കെ 558 കെഎസ്ആര്‍ടിസി ബസിലായിരുന്നു സംഭവം.
 
സ്ത്രീകള്‍ യാത്ര ചെയ്യുന്ന ഭാഗത്തു നിന്നും മാറാന്‍ നിര്‍ദേശിച്ചതിന്റെ വൈരാഗ്യമാണ് മര്‍ദ്ദിയ്ക്കാനുള്ള കാരണമായി കണ്ടക്ടര്‍ പോലീസിന് നല്‍കിയ മൊഴി. മര്‍ദ്ദനമേറ്റ കണ്ടക്ടറെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവുമായി ബന്ധപ്പെട്ട് ഒരാളെ നരുവാമൂട് പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
 
സംഭവത്തെക്കുറിച്ച് കണ്ടക്ടരര്‍ പോലീസിനോട് പറഞ്ഞത്, ബാലരാമപുരത്തിന് സമീപം വച്ച് കണ്ടക്ടര്‍ യാത്രക്കാരനുമായി വാക്കേറ്റത്തിലായി. യാത്രക്കാരന്‍ സുഹൃത്തുക്കളെ വിളിച്ച് പറഞ്ഞതിനെ തുടര്‍ന്ന് വെടിവച്ചാന്‍ കോവിലിനു ഭാഗത്ത് കാത്തുനിന്ന സംഘം ബസ്സില്‍ അതിക്രമിച്ച് കയറി കണ്ടക്ടറെ മര്‍ദ്ദിയ്ക്കുകയായിരുന്നു. എന്നാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments