Webdunia - Bharat's app for daily news and videos

Install App

കെ എസ് ആർ ടി സി നേരിടുന്നത് വലിയ നഷ്ടം; കൂടുതൽ സർവീസുകൾ നിർത്തലാക്കേണ്ടി വരുമെന്ന് ഗതാഗത മന്ത്രി

Webdunia
തിങ്കള്‍, 10 സെപ്‌റ്റംബര്‍ 2018 (17:01 IST)
കെ എസ് ആർ ടി സി വലിയ നഷ്ടമാണ് നേരിടുന്നതെന്നും കൂടുതല്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കേണ്ടി വരുമെന്നും ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. നഷ്ടം താങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. കൂടുതല്‍ സര്‍വീസുകള്‍ നിർത്തലാക്കുകയല്ലാതെ ചിലവു ചുരുക്കാൻ മറ്റു മാർഗങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. 
 
നിലവിലുള്ള ചാര്‍ജ് വര്‍ധനയ്ക്ക് പിന്നാലെ ഡീസലിന് ലിറ്ററിന് 10 രൂപ വരെ വര്‍ധനയുണ്ടായിട്ടുണ്ട്. ഇത്  4.60 കോടി രൂപയുടെ അധിക ചെലവാണ് കോര്‍പ്പറേഷന് വരുത്തുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ ഇത് കോര്‍പ്പറേഷന് കടുത്ത ബാധ്യത വരുത്തിവയ്ക്കുയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 
 
അടുത്തിടെ ഡീസല്‍ ക്ഷാമം മൂലം തിരക്കു കുറവുള്ള സമയങ്ങളിലെ വരുമാനം കുറവുള്ള സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ മാനേജ്‌മെന്റ് ഓരോ ഡിപ്പോകള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. സർവീസുകൾ കൂടുതലായി വെട്ടിച്ചുരുക്കാൻ തുടങ്ങിയതോടെ നിർദേശം കോർപറേഷൻ പിൻ‌വലിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കടമെടുത്ത് മുടിപ്പിക്കുമോ? സതീശൻ സർക്കാർ 100 ദിവസം പിന്നിടുമ്പോൾ കടം 15,000 കോടി കടന്നു !

തലയടിച്ച് തകർത്ത അക്രമി അഭിമുഖവുമായി നടക്കുന്നു, പോലീസ് സ്റ്റേഷൻ ഉപരോധിച്ച് സിജെപി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

മുസ്ലീമാണെന്ന് അറിഞ്ഞപ്പോൾ നേരിട്ടത് ക്രൂര മർദ്ദനം, ഡൽഹി പോലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിതാ മാധ്യമപ്രവർത്തകർ

മോദിയുടെ നിശബ്ദത; മണിപ്പൂരിൽ മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 306 പേർ, 49 പേരെ കാണാനില്ല

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

എല്ലാം കാണുക

ഏറ്റവും പുതിയത്

സോണിയാഗാന്ധിയുടെ ആത്മകഥയ്ക്ക് പുതിയ പ്രസാധകർ, നവംബർ 10ന് ഇന്ത്യൻ പതിപ്പിറങ്ങും

Teachers' Day 2026: നാളെ അധ്യാപകദിനം

കടമെടുത്ത് മുടിപ്പിക്കുമോ? സതീശൻ സർക്കാർ 100 ദിവസം പിന്നിടുമ്പോൾ കടം 15,000 കോടി കടന്നു !

തലയടിച്ച് തകർത്ത അക്രമി അഭിമുഖവുമായി നടക്കുന്നു, പോലീസ് സ്റ്റേഷൻ ഉപരോധിച്ച് സിജെപി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

മുസ്ലീമാണെന്ന് അറിഞ്ഞപ്പോൾ നേരിട്ടത് ക്രൂര മർദ്ദനം, ഡൽഹി പോലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിതാ മാധ്യമപ്രവർത്തകർ

അടുത്ത ലേഖനം
Show comments