Webdunia - Bharat's app for daily news and videos

Install App

ഷാനുവിനും സംഘത്തിനും അറിയാമായിരുന്നു കെവിൻ മരിക്കുമെന്ന്, അവർ കെവിനെ മരണത്തിലേക്ക് ഓടിച്ചുവിട്ടു: പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് കോടതിയിൽ

കെവിനെ ഓടിച്ച് പുഴയിൽ വീഴ്ത്തി കൊന്നെന്ന് റിമാൻഡ് റിപ്പോർട്ട്

Webdunia
വെള്ളി, 1 ജൂണ്‍ 2018 (08:29 IST)
പ്രണയവിവാഹത്തിന്റെ പേരിൽ വധുവിന്റെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയ കെവിനെ പ്രതികൾ ഓടിച്ച് ആറ്റിൽ ചാടിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. കെവിന്റെ മരണത്തിനു നീനുവിന്റെ സഹോദരൻ ഷാനു, പിതാവ് ചാക്കോ എന്നിവർ ഉത്തരവാദികളാണെന്ന് ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. 
 
കൊലപാതകം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, അപായപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ വീട്ടിൽ അതിക്രമിച്ച് കയറൽ, മർദനം, വീട്ടിൽ നാശനഷ്ടംവരുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചാർത്തിയിരിക്കുന്നത്. 
 
കെവിനെ കൊലപ്പെടുത്തണം എന്നത് തന്നെയായിരുന്നു ഷാനുവിന്റേയും സംഘത്തിന്റേയും ഉദ്ദേശമെന്നും റിപ്പോർട്ടിൽ പറയുന്നു. വാഹനത്തിൽ നിന്നും പേടിച്ചിറങ്ങിയോടിയ കെവിൻ ചാലിയേക്കര ആറ്റിൽ വീണ് മരിക്കുമെന്ന് പ്രതികൾക്കറിയാമായിരുന്നു. അറിഞ്ഞിട്ടും അവർ കെവിനെ പിടിച്ചുനിർത്താതെ മരണത്തിലേക്ക് തള്ളിയിടുകയായിരുന്നു എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. 
 
കെവിൻ ഓടുന്നതു വലിയ കുഴിയും അതിന്റെ അപ്പുറം നല്ല ഒഴുക്കും ആഴവുമുള്ള ചാലിയേക്കര ആറും ഉള്ള സ്ഥലത്തേക്കാണെന്നു ഗുണ്ടാസംഘത്തിന് അറിയാമായിരുന്നു. പ്രാണരക്ഷാർഥം ഓടിയ കെവിൻ പുഴയിൽ വീഴുമെന്നും മരിക്കുമെന്നും അറിഞ്ഞുകൊണ്ടാണ് പ്രതികൾ പിന്മാറിയതെന്ന് പൊലീസ് പറയുന്നു.  
 
നീനുവിനെ വിവാഹം കഴിക്കാനുള്ള കെവിന്റ ശ്രമം തടയുന്നതിനാണ് ഒന്നാം പ്രതി സാനുവും അഞ്ചാം പ്രതി ചാക്കോയും കെവിനെ തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതി ആസൂത്രണം ചെയ്തത്. കെവിനെ മർദ്ദിച്ച് അവശനാക്കി നീനുവിനെ കൊണ്ടുപോകാനായിരുന്നു ഷാനുവും കൂട്ടരും പ്ലാൻ ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments