കെവിന്‍ വധം: നീനുവിന്റെ മാതാപിക്കളും പ്രതികള്‍, മുഖ്യസൂത്രധാരന്‍ സഹോദരന്‍ - 14 പേർക്കെതിരേ കേസെന്ന് ഐജി

കെവിന്‍ വധം: നീനുവിന്റെ മാതാപിക്കളും പ്രതികള്‍, മുഖ്യസൂത്രധാരന്‍ സഹോദരന്‍ - 14 പേർക്കെതിരേ കേസെന്ന് ഐജി

Webdunia
ചൊവ്വ, 29 മെയ് 2018 (11:47 IST)
പ്രണയ വിവാഹത്തിന്റെ പേരിൽ നട്ടാശേരി എസ്എച്ച് മൗണ്ട് പിലാത്തറ കെവിൻ പി ജോസഫി (23)നെ കൊലപ്പെടുത്തിയ സംഭവത്തില്‍ നീനുവിന്റെ മാതാപിതാക്കളായ ചാക്കോയും രഹ്‌നയും പ്രതികള്‍. ക്വട്ടേഷൻ സംഘം കെവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഇവര്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് പൊലീസ് നടപടി.

കെവിൻ വധക്കേസിൽ 14 പേർക്കെതിരേയാണ് കേസെടുത്തിരിക്കുന്നതെന്നും അന്വേഷണ സംഘത്തലവൻ ഐജി വിജയ് സാക്കറെ പറഞ്ഞു. ഗാന്ധിനഗർ എസ്ഐയും എഎസ്ഐക്കുമെതിരേ ക്രിമിനൽ കുറ്റമില്ലെന്നും നടപടി ക്രമങ്ങളിൽ വീഴ്ചവരുത്തിയതിന് കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെവിനെ ആക്രമിക്കാനും തട്ടിക്കൊണ്ടു പോകാനുമുള്ള തീരുമാനം ചാക്കോയും രഹ്‌നയും അറിഞ്ഞിരുന്നുവെന്ന്  പിടിയിലായ പ്രതികള്‍ പൊലീസിനോട് പറഞ്ഞു. കൊലാപാതകത്തിന്റെ സൂത്രധാരന്‍ നീനുവിന്റെ സഹോദരന്‍ ഷൈനു ചാക്കോ ആണെന്ന് പിടിയിലായ പ്രതികള്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി.

അതേസമയം വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ അറസ്റ്റ് ഭയന്ന് മാതാപിതാക്കള്‍ ഒളിവില്‍ പോയി.

വ്യക്തമായ ആസൂത്രണത്തിലൂടെയാണ് കൊലപാതകം നടത്തിയത്. 13 പേരടങ്ങുന്ന സംഘമാണ് കെവിനെ കൊലപ്പെടുത്താന്‍ കൂട്ടു നിന്നത്. ഇവരില്‍ ഭൂരിഭാഗം പേരും നീനുവിന്റെ ബന്ധുക്കളാണ്. ഭീഷണപ്പെടുത്തി കെവിനെ ഈ ബന്ധത്തില്‍ നിന്നും പിന്മാറ്റുകയാ‍യിരുന്നു ലക്ഷ്യം.

സംഭവത്തിന് മുമ്പ് പ്രതികള്‍ കോട്ടയത്തെ ഒരു ഹോട്ടലില്‍ മുറിയെടുത്തു താമസിച്ചിരുന്നു. ഇതിനായി പ്രാദേശിക സംഹായം പ്രതികള്‍ക്ക് ലഭിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി. കെവിന്റെ മരണം തന്റെ മാതാപിതാക്കൾ അറിയാതെ നടക്കില്ലെന്ന് ഭാര്യ നീനുവും വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശബരിമലയില്‍ സ്വര്‍ണ്ണകൊള്ളക്കേസ്: തന്ത്രിയുടെ ജാമ്യം റദ്ദാക്കാന്‍ കേരള ഹൈക്കോടതി വിസമ്മതിച്ചു

കായംകുളം കായലില്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ സ്ത്രീയുടെ മൃതദേഹം, കൊലപാതകമെന്ന് സംശയം

ഇന്ധനവില രണ്ട് രൂപ കൂടി ഉടൻ വർധിപ്പിക്കും

56 ഇഞ്ചിന്റെ നെഞ്ചളവാണ്, പക്ഷേ ഒറ്റ ചോദ്യത്തില്‍ വിറച്ചു, നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയുടെ എഫ്ബി, ഇന്‍സ്റ്റ പൂട്ടിച്ചു

വന്ദേമാതരം രാജ്ഭവന്റെ നിർദേശം, എഴുന്നേറ്റ് നിന്നപ്പോൾ ആണ് കേട്ടത്: മുഖ്യമന്ത്രി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇതൊരു തുടക്കമായെ കാണുന്നുള്ളു, തളർത്താമെന്ന് ആരും വ്യാമോഹിക്കണ്ട: പ്രവർത്തകരെ അഭിവാദ്യം ചെയ്ത് പിണറായി വിജയൻ. ഇഡി പരിശോധന പൂർത്തിയായി

വേഗം ഇന്ത്യ വിടുക, അല്ലെങ്കിൽ കർശന നടപടി: ബംഗ്ലാദേശി കുടിയേറ്റക്കാർക്ക് അന്ത്യശാസനം നൽകി ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി

സിപിഎമ്മിന്റെ പ്രതിഷേധം പിണറായി വിജയനോടുള്ള സ്‌നേഹം കൊണ്ടല്ല, പൊതുമുതല്‍ നശിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗം: കെ മുരളീധരന്‍

ഒന്നും കിട്ടാതെ ഇഡി മടങ്ങി; അണപൊട്ടി സിപിഎം പ്രതിഷേധം

ഡീലുണ്ടാക്കിയവരേ... ആളും പ്രസ്ഥാനവും മാറിപ്പോയെന്നേ നിങ്ങളോട് പറയാനുള്ളു: ഇഡി നടപടിയില്‍ പ്രതികരിച്ച് എംവി ഗോവിന്ദന്‍

അടുത്ത ലേഖനം
Show comments