Webdunia - Bharat's app for daily news and videos

Install App

ഗുരുവായൂർ സ്റ്റേഷൻ വലിയ ടെർമിനലാകും, ഗുരുവായൂർ- തിരുനാവായ പാതയും ശബരി പാതയും യാഥാർഥ്യമാകുന്നു

അഭിറാം മനോഹർ
വ്യാഴം, 29 ജനുവരി 2026 (12:49 IST)
കേരളത്തിലെ ദീര്‍ഘകാലമായി കാത്തുനിന്നിരുന്ന രണ്ട് പ്രധാന റെയില്‍വേ പദ്ധതികള്‍ക്ക് വീണ്ടും ജീവന്‍ വെയ്ക്കുന്നു. അങ്കമാലി- എരുമേലി ശബരി പാത, ഗുരുവായൂര്‍- തിരുനാവായ പദ്ധതികളാണ് വീണ്ടും പുനരുജ്ജീവിപ്പിക്കുന്നത്. 2019ല്‍ പദ്ധതിചെലവ് കൂടിയത് മൂലം ശബരിപാത റെയില്‍വേ മരവിപ്പിച്ചിരുന്നു. സര്‍വേ പൂര്‍ത്തിയാക്കാന്‍ കേരള സഹകരിക്കുന്നില്ലെന്ന് കാണിച്ചാണ് ഗുരുവായൂര്‍- തിരുനാവായ പദ്ധതി മരവിപ്പിച്ചത്.
 
ശബരി റെയില്‍വേ പദ്ധതിക്ക് പുതുക്കിയ കണക്കുപ്രകാരം ഏകദേശം 3,810 കോടി രൂപയാണ് ചെലവ്. ഇതില്‍ പകുതി തുക വഹിക്കണമെന്ന റെയില്‍വേ മന്ത്രാലയത്തിന്റെ നിബന്ധനയും സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പരിമിതികളും ചേര്‍ന്നാണ് പദ്ധതി 2019ല്‍ താല്‍ക്കാലികമായി ഉപേക്ഷിക്കപ്പെട്ടത്.
 
 
അതേസമയം ഗുരുവായൂര്‍-തിരുനാവായ റെയില്‍വേ ലൈന്‍ മലബാറിനും മധ്യകേരളത്തിനും ഇടയിലെ യാത്രാ ദൂരം കുറയ്ക്കുന്ന, സാങ്കേതികമായി താരതമ്യേന എളുപ്പമുള്ള പദ്ധതിയായാണ് വിലയിരുത്തപ്പെടുന്നത്. കുന്നംകുളം വരെ സര്‍വേ പൂര്‍ത്തിയായെങ്കിലും, മലപ്പുറം ജില്ലയില്‍ ഭൂമിയേറ്റെടുക്കലിനെതിരായ എതിര്‍പ്പുകള്‍ കാരണം പദ്ധതി മുന്നോട്ട് പോകാന്‍ കഴിഞ്ഞിരുന്നില്ല. ഈ റെയില്‍വേ കണക്ഷന്‍ യാഥാര്‍ഥ്യമായാല്‍, തിരക്ക് അനുഭവിക്കുന്ന ഷൊര്‍ണൂര്‍-തൃശൂര്‍ റൂട്ടിന് വലിയ ആശ്വാസമാകും എന്നതോടൊപ്പം, ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കുള്ള നേരിട്ടുള്ള റെയില്‍വേ യാത്ര മലബാറില്‍ നിന്നുള്ള ഭക്തര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാവുകയും ചെയ്യും.
 
ദശാബ്ദങ്ങളായി ഫയലുകളില്‍ മാത്രം ഒതുങ്ങിയിരുന്ന ഈ പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കുന്നത്, കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ ഒരു നിര്‍ണായക വഴിത്തിരിവായേക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള സാമ്പത്തിക സഹകരണം, ഭൂമിയേറ്റെടുക്കലിലെ സാമൂഹിക സമ്മതം, സമയബന്ധിതമായ തീരുമാനങ്ങള്‍ എന്നിവയാണ് ഇനി ഈ പദ്ധതികളുടെ ഭാവി നിര്‍ണയിക്കുക. പ്രഖ്യാപനങ്ങള്‍ക്കപ്പുറം, പ്രവര്‍ത്തനരംഗത്ത് യഥാര്‍ത്ഥ മുന്നേറ്റം ഉണ്ടാകുമോയെന്നതാണ് കേരളം ഉറ്റുനോക്കുന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കാന്‍ ചൈനയെ ഇന്ത്യയും 40ലധികം രാജ്യങ്ങളും സഹായിക്കുന്നു: ആരോപണവുമായി യുഎസ്

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിലെ ഉപേക്ഷിക്കപ്പെട്ട ക്വാറികള്‍ അപകടക്കെണികളോ? മുടക്കുഴ സംഭവത്തിന് പിന്നാലെ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു

ഇന്ത്യ 80ാം സ്വാതന്ത്ര്യദിനത്തിന് തുടക്കം കുറിച്ചു; പ്രധാനമന്ത്രി മോദി ചെങ്കോട്ടയില്‍ നിന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും

മെസ്സിയുടെ സന്ദര്‍ശന പദ്ധതിയിലെ ക്രമക്കേട്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേരള ബിജെപി

പിഎംഎവൈ പദ്ധതി: വീടുകളുടെ മുന്‍വശത്ത് പദ്ധതിയുടെ ലോഗോ പതിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം കേരളം അംഗീകരിച്ചു

തടവുകാര്‍ക്ക് മട്ടനോ ആഡംബര ഭക്ഷണമോ നല്‍കില്ല, ജയിലുകള്‍ നിരീക്ഷിക്കാന്‍ എഐ സംവിധാനം: കേരള ജയില്‍ മേധാവി

അടുത്ത ലേഖനം
Show comments