Webdunia - Bharat's app for daily news and videos

Install App

വീണാ ജോർജിന്റെ സ്ഥാനാർത്ഥിത്വം സിപിഎമ്മിന്റെ ജാതി രാഷ്ട്രീയത്തിന്റെ തെളിവ്; കെ സുരേന്ദ്രൻ

Webdunia
വ്യാഴം, 7 മാര്‍ച്ച് 2019 (18:02 IST)
പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ വീണ ജോർജ് എംഎൽഎ ഇടത് സ്ഥാനാർഥിയാകുമെന്ന് ഉറപ്പായതോടെ എതിര്‍പ്പുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ.

വീണാ ജോർജിന്റെ സ്ഥാനാർത്ഥിത്വം സിപിഎമ്മിന്റെ ജാതി രാഷ്ട്രീയത്തിന് തെളിവാണെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി. ഒരിക്കൽ ചക്ക വീണ് മുയൽ ചത്തെന്ന് കരുതി എപ്പോഴും അതുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ്.

ജാതി രാഷ്ട്രീയം ലക്ഷ്യം വെച്ചാണ് തിരുവനന്തപുരത്തേക്ക് തെരഞ്ഞെടുത്തവരെ ഡൽഹിയിലേക്ക് അയക്കാൻ നീക്കം നടത്തുന്നത്. മോദി വിരോധം കാരണം കേരളത്തിലെ കോൺഗ്രസ് - സിപിഎം നേതാക്കൾ ഇമ്രാൻ ഖാൻ ആരാധകരായിരിക്കുകയാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

ശബരിമല വിഷയത്തെ തുടർന്ന് പ്രവചനാതീതമായ രാഷ്ട്രീയ കാലാവസ്ഥയുള്ള പത്തനംതിട്ട ലോക്സഭാ നിയോജക മണ്ഡലത്തിൽ വീണ ജോർജിനെ ഇറക്കി പരീക്ഷിക്കുകയാണ് സിപിഎം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആറന്മുള മണ്ഡലത്തിൽ സിപിഎമ്മിന്‍റെ അപ്രതീക്ഷിത സ്ഥാനാർത്ഥിയായിരുന്നു മാധ്യമപ്രവ‍ർത്തകയായ വീണ ജോർജ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments