Webdunia - Bharat's app for daily news and videos

Install App

കളിക്കാന്‍ കൂട്ടിൽ കയറിയ ഉടമയെ സിംഹങ്ങള്‍ കടിച്ചുകീറി കൊന്നു

യൂറോപ്യൻ രാജ്യമായ ചെക്ക് റിപ്പബ്ലിക്കിലാണ് സംഭവം.

Webdunia
വ്യാഴം, 7 മാര്‍ച്ച് 2019 (17:16 IST)
അനധികൃതമായി കൂട്ടിലിട്ടു വളർത്തിയ സിംഹത്തിന്റെ ആക്രമണത്തിൽ ഉടമ കൊല്ലപ്പെട്ടു. മൈക്കൽ പ്രാസോക്ക് എന്ന യുവാവിനെയാണ് സിംഹം കടിച്ചുകീറി കൊന്ന നിലയിൽ വീട്ടു മുറ്റത്തെ സിംഹക്കൂട്ടിൽ കണ്ടെത്തിയത്.
 
യൂറോപ്യൻ രാജ്യമായ ചെക്ക് റിപ്പബ്ലിക്കിലാണ് സംഭവം. പ്രാസോക്കിന്റെ പിതാവാണ് മകനെ കൂട്ടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടിനു ഉൾവശത്തു നിന്നും കുറ്റിയിട്ട നിലയിലായിരുന്നു. സിംഹത്തെ വീട്ടിൽ സൂക്ഷിക്കുന്നതിനെ ചൊല്ലി പ്രാദേശിക അധികൃതരുമായി തർക്കം നടക്കുന്നതിനിടെയാണ് മൈക്കലിന്റെ മരണം. 
 
മൃതദേഹം കൂട്ടിൽ നിന്നും നീക്കം ചെയ്യാനായി രണ്ട് സിംഹങ്ങളെയും പൊലീസ് വെടി വച്ചു കൊന്നു. 34 കാരനായ പ്രാസേക്ക് 9 വയസ്സുളള ആൺസിംഹത്തെ 2016ലാണ് വാങ്ങുന്നത്. കഴിഞ്ഞ വർഷമാണ് പെൺസിംഹത്തെ ഇയാൾ വാങ്ങിയത്. സിംഹങ്ങളെ ഇണചേർത്തു പ്രത്യുൽ പാദനം നടത്തുകയെന്നതായിരുന്നു പ്രാസേക്കിന്റെ ലക്ഷ്യം. എന്നാൽ ഇതിനു സർക്കാരിൽ നിന്നും അനുമതി തേടാത്തതിനെ തുടർന്ന് പ്രാസേക്കിനു പിഴയടയ്ക്കെണ്ടി വന്നിരുന്നു. 
 
സിംഹങ്ങളുമായി അടുത്തിടപെടാറുളള പ്രാസേക്ക് ഇവയുമായി കളിക്കാൻ കൂട്ടിനുളളിൽ സമയം ചിലവഴിക്കാറുണ്ടായിരുന്നു. സാധാരണയായി കൂടിനടുത്ത് ഇവയുമായി കളിക്കാൻ കയറുമ്പോൾ അകത്തു നിന്നും കുറ്റിയിടാറുണ്ട്. അതുകൊണ്ടു തന്നെ സിംഹത്തിന്റെ അടുത്തേയ്ക്കു പോയപ്പോൾ മനപ്പൂർവ്വം സിംഹത്തിന്റെ അടുത്ത് മരിക്കാൻ വേണ്ടി പോയതാണോ അതോ ആക്രമണത്തിൽ മരിച്ചതാണോ എന്ന കാര്യത്തിൽ ദുരൂഹത തുടരുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments