Webdunia - Bharat's app for daily news and videos

Install App

780 ദിവസത്തെ സമരം ശ്രീജിത്ത് അവസാനിപ്പിച്ചു!

സമരം അവസാനിപ്പിക്കുകയാണെന്ന് ശ്രീജിത്ത്

Webdunia
ബുധന്‍, 31 ജനുവരി 2018 (12:29 IST)
ശ്രീജിവിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 780 ദിവസത്തിലധികമായി നടത്തിവരുന്ന സമരം അവസാനിപ്പിക്കുകയാണെന്ന് സഹോദരൻ ശ്രീജിത്ത്. കേസ് അന്വേഷിക്കുന്ന സിബിഐയിൽ തനിക്കുള്ള വിശ്വാസമാണ് ഈ തീരുമാനത്തിന് പിന്നിലെന്നും ശ്രീജിത്ത് അറിയിച്ചു.
 
അതേസമയം, ശ്രീജിവിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ശ്രീജിത്തും അമ്മയും ഇന്ന് സിബിഐക്ക് മൊഴി നൽകും. സിബിഐ അന്വേഷണം തുടങ്ങിയെങ്കിലും കുറ്റവാളികള്‍ക്ക് കൃത്യമായ ശിക്ഷ ഉറപ്പാക്കും വരെ സമരം തുടരുമെന്നായിരുന്നു നേരത്തേ ശ്രീജിത്ത് അറിയിച്ചത്.
 
സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും ശ്രീജിത്തിന്റെ സമരം ഏറ്റെടുത്തതോടെയാണ് കേസ് സിബിഐക്ക് ഏറ്റെടുക്കേണ്ടി വന്നത്. സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ സോഷ്യല്‍ മീഡിയ കൂട്ടായ്മ സമരം അവസാനിപ്പിച്ചിരുന്നു. 
 
നെയ്യാറ്റിന്‍കര സ്വദേശിയായ ശ്രീജിവ് പോലീസ് കസ്റ്റഡിയിലിരിക്കേയാണ് ക്രൂരമര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. ശ്രീജിവ് ആത്മഹത്യ ചെയ്തതാണ് എന്നാണ് പോലീസ് നിലപാട്. എന്നാൽ ആത്മഹത്യ അല്ല കൊലപാതകമാണെന്നാണ് ശ്രീജിത്തും ബന്ധുക്കളും ആരോപിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments