Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹത്തിന് രണ്ട് മാസം മാത്രം; റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അഖില്‍ ജോലി മാറാനിരിക്കുകയായിരുന്നു

Turkish Tanker Attack,Black sea, Russia- Ukraine war
കാസര്‍കോട്: കരിങ്കടലില്‍ ചരക്കുകപ്പലിനുനേരെയുണ്ടായ റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ വരും മാസങ്ങളില്‍ ജോലി മാറാനും വിവാഹം കഴിക്കാനും തയ്യാറെടുക്കുകയായിരുന്നു. കാസര്‍ഗോഡ് വെള്ളരിക്കുണ്ട് സ്വദേശികളായ ജോയന്‍-സാലി ദമ്പതികളുടെ ഏക മകനാണ് അന്തരിച്ച അഖില്‍ ജോയന്‍ (26). ഉക്രെയ്‌നിലെ ഒഡേസ തീരത്തുവെച്ച് ചരക്ക് കപ്പലിനുനേരെ റഷ്യന്‍ മിസൈല്‍ പതിച്ചതിനെത്തുടര്‍ന്നാണ് അദ്ദേഹം മരിച്ചത്.
 
19-ാം വയസ്സിലാണ് അഖില്‍ മെര്‍ച്ചന്റ് നേവിയില്‍ ചേര്‍ന്നത്. മുംബൈ ആസ്ഥാനമായുള്ള 'ഓഷ്യന്‍ ഗ്രേസ് ഷിപ്പിംഗ് ലിമിറ്റഡി'ന്റെ ഉടമസ്ഥതയിലുള്ള 'ഗോള്‍ഡന്‍ ലിയോ' എന്ന ചരക്ക് കപ്പലില്‍ കഴിഞ്ഞ ആറ് വര്‍ഷമായി അദ്ദേഹം ജോലി ചെയ്തുവരികയായിരുന്നു. നിലവിലെ ജോലി ഉപേക്ഷിച്ച് മറ്റൊരു ജോലിയിലേക്ക് മാറാന്‍ അദ്ദേഹം പദ്ധതിയിട്ടിരുന്നതായി ബന്ധുക്കള്‍ പറയുന്നു. കുടുംബത്തിന്റെ പ്രധാന വരുമാന സ്രോതസ്സും അദ്ദേഹമായിരുന്നു. പിതാവ് ജോയന്‍ ഒരു ഇലക്ട്രിക്കല്‍ ഷോപ്പ് നടത്തുന്നു. മാതാവ് സാലി ഇന്‍ഷുറന്‍സ് ഏജന്റാണ്. ഈയിടെയാണ് കുടുംബം സ്വന്തമായി വീട് പണി പൂര്‍ത്തിയാക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

20ശതമാനത്തില്‍ കൂടുതല്‍ എത്തനോള്‍ മിശ്രിതം ചേര്‍ക്കാന്‍ തീരുമാനമെടുത്തിട്ടില്ല: കേന്ദ്ര സര്‍ക്കാര്‍