സ്വർണ്ണക്കടത്തിൽ പങ്കാളികളായത് 20 ഓളം ഹവാല സംഘങ്ങൾ, സ്വർണം വിൽക്കുന്നത് കൂടുതലും സംസ്ഥാനത്തിന് പുറത്ത്

Webdunia
തിങ്കള്‍, 20 ജൂലൈ 2020 (07:46 IST)
നയതന്ത്ര പഴ്സൽ വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ നിരവധി ഹവാല സംഘങ്ങൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് കസ്റ്റംസിന്റെ കണ്ടെത്തൽ. പിടിയിലായവാർക്ക് ഹവാല സംഘങ്ങളുമായി ബന്ധമുണ്ടെന്നും കസ്റ്റംസ് കണ്ടെത്തി. സ്വർണം എത്തിയ്ക്കുന്നതിനായുള്ള പണം ഓരോ ഹവാല സംഘവും സ്വന്തം നെറ്റ്‌വർക്കുകൾ വഴി ദുബായിൽ ഫൈസാൽ ഫരീദിന് എത്തിച്ചു നൽകുകയായിരുന്നു എന്നാണ് അന്വേഷണത്തിൽ വ്യക്തമായിരിയ്ക്കുന്നത്.
 
സംസ്ഥാനത്ത് എത്തിച്ച സ്വർണം നേരിട്ടും അല്ലാതെയും വിൽപ്പന നടത്തിയതായി പ്രതികളുടെ മൊഴികളിൽനിന്നും വ്യക്തമായിട്ടുണ്ട്. കടത്തിയ സ്വർണ്ണത്തിന്റെ ഏറിയ പങ്കും കേരളത്തിന് പുറത്തേയ്ക്കാണ് വിറ്റഴിച്ചത്. 20 ലധികം ഹവാല സംഘങ്ങൾ സ്വർണക്കടത്തിൽ കണ്ണി ചേർന്നിരിയ്ക്കാം എന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. ഇതുവരെ പിടിയ്ക്കപ്പെട്ട ഓരോരുത്തരും സ്വർണക്കടത്തിനായി കോടികളാണ് മുടക്കിയത്. ഇത് ഹവാല ഇടപാടുകാരിൽ നിന്നും സംഘടിപ്പിച്ചതാകാം.
 
വിമാനത്താവളത്തിൽനിന്നും സരിത്ത് എത്തിയ്ക്കുന്ന സ്വർണം സന്ദീപ് നായർ കെടി റമീസിനെ ഏൽപ്പിയ്ക്കുകയാണ് ചെയ്തിരുന്നത്. റമീസ് ഇത് പിടി അബ്ദു, മുഹമ്മദി ഷാഫി, സെയ്തലവി. ജലാൽ മുഹമ്മദ് എന്നിവർക്ക് നൽകും. ഇവരാണ് മറ്റു ഇടപാടുകാർക്ക് സ്വർണം പങ്കിട്ടുനൽകിയിരുന്നത്. ഇതിൽ പി ടി അബ്ദു ഒഴികെ മറ്റുള്ളവർക്ക് ലഭിച്ച സ്വർണം ആർക്കാണ് കൈമാറിയത് എന്ന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ പി ടി അബ്ദു വഴി വിൽപ്പനനടത്തിയ 78 കിലോ സ്വർണം ആരിലേയ്ക്കാണ് എത്തിച്ചേർന്നത് എന്നതിൽ വ്യക്തതയില്ല.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

12 ശതമാനത്തിലധികം ആൽക്കഹോൾ, ഷെഡ്യൂൾ എച്ച് 1 ലിസ്റ്റിലുള്ള കഫ് സിറപ്പുകൾക്കും ടോണിക്കുകൾക്കും പൂട്ടുവീണു,ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിറ്റാൽ കർശന നടപടി!

ജര്‍മ്മനിയില്‍ 5,000ത്തിലധികം മരണങ്ങള്‍ക്ക് കാരണം ഉഷ്ണതരംഗമാണെന്ന് കണ്ടെത്തല്‍; കൂടുതലും പ്രായമായവര്‍

Kerala Weather: 'ഇന്ന് മൊത്തം മഴയാണേ'; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

എല്ലാം കാണുക

ഏറ്റവും പുതിയത്

അഭിപ്രായവ്യത്യാസം പാർട്ടിവേദിയിലാകാം, വ്യക്തിപരമായ അഭിപ്രായങ്ങൾ വേണ്ട, പാർട്ടി വക്താക്കൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കെപിസിസി

സന്തോഷം ആയില്ലെ, മക്കളെ..സ്കൂളുകൾക്ക് അവധി, ലോകകപ്പ് ഫൈനൽ ഇനി സുഖമായി കാണാം

മോദിയെ ചോദ്യം ചെയ്ത നോർവീജിയൻ മാധ്യമപ്രവർത്തകയും ഇന്ത്യൻ ടിവി അവതാരകയും തമ്മിൽ വാക്‌പോര്; മാധ്യമസ്വാതന്ത്ര്യ ചർച്ചകൾക്ക് വീണ്ടും ചൂടേറുന്നു

അലോഷ്യസ് സേവ്യർ പറഞ്ഞതിൽ കാര്യമില്ലെ?, സതീശൻ്റെ ഭരണത്തിൽ കോൺഗ്രസിനുള്ളിൽ അതൃപ്തി

ലോകകപ്പ് ഫൈനലല്ലെ, തിങ്കളാഴ്ച എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് ശിവൻകുട്ടി

അടുത്ത ലേഖനം
Show comments