Webdunia - Bharat's app for daily news and videos

Install App

മാവേലിക്കരയില്‍ ഡോക്ടറെ മര്‍ദ്ദിച്ച കേസ്: ക്രൈംബ്രാഞ്ച് അന്വേഷിക്കും

ശ്രീനു എസ്
വെള്ളി, 25 ജൂണ്‍ 2021 (09:31 IST)
മാവേലിക്കരയില്‍ ഡോക്ടറെ മര്‍ദ്ദിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല കൈമാറിയിട്ടുണ്ട്. അതേസമയം ഇന്ന് ഡോക്ടറെ മര്‍ദ്ദിച്ച പൊലീസുകാരനെ അറസ്റ്റുചെയ്യാത്തതില്‍ പ്രതിഷേധിച്ച് കേരള മെഡിക്കല്‍ ഓഫീസേഴ്സ് ഇന്ന് സംസ്ഥാന വ്യാപകമായി പണിമുടക്കുന്നു. ഇന്ന് രാവിലെ 10മണിമുതല്‍ 11മണിവരെ ഓപി സേവനങ്ങള്‍ നിര്‍ത്തിവച്ച് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.
 
കൊവിഡ് ഡ്യൂട്ടിക്കിടെ തന്നെ മര്‍ദ്ദിച്ച പൊലീസുകാരനെ അറസ്റ്റുചെയ്യാത്തതില്‍ പ്രതിഷേധിച്ച് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ രാഹുല്‍ മാത്യു ആണ് രാജിവച്ചത്. സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ അഭിനാഷ് ചന്ദ്രനെതിരെയായിരുന്നു പരാതി നല്‍കിയിരുന്നത്. മെയ് 14നായിരുന്നു പരാതി നല്‍കിയിരുന്നത്. 
 
കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ പൊലീസുകാരന്റെ മാതാവിന്റെ ജീവിന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ചികിത്സയില്‍ പിഴവുണ്ടായെന്നാരോപിച്ചാണ് മര്‍ദ്ദിച്ചത്. ഇടതുപക്ഷ പ്രവര്‍ത്തകനായിട്ടുപോലും തനിക്ക് നീതി ലഭിച്ചില്ലെന്നും ഡോക്ടര്‍ പറയുന്നു. കോവിഡ് ബാധിതനായിരുന്നതിനാലാണ് അഭിനാഷിനെ അറസ്റ്റുചെയ്യാന്‍ സാധിക്കാത്തതെന്നാണ് പൊലീസ് ഭാഷ്യം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments