Webdunia - Bharat's app for daily news and videos

Install App

ബൈക്കിൽ കൊണ്ടുപോയ 11.4 ലക്ഷം രൂപ തട്ടിയെടുത്തു

എ കെ ജെ അയ്യര്‍
വെള്ളി, 3 ഡിസം‌ബര്‍ 2021 (17:31 IST)
തേഞ്ഞിപ്പലം: ബൈക്കിൽ കൊണ്ടുപോവുകയായിരുന്നു 11.4 ലക്ഷം രൂപ അഞ്ചംഗ സംഘം തട്ടിയെടുത്ത്. ദേശീയപാത 66 ൽ പാണമ്പ്ര കൊയപ്പ റോഡ് കവലയിൽ വച്ചായിരുന്നു സംഭവം.

ചേലേമ്പ്ര പൈങ്ങോട്ടൂർ കാലാത്ത് മുഹമ്മദ് കോയ (51) ബൈക്കിന്റെ പെട്രോൾ ടാങ്കിനു മുകളിലെ ബാഗിൽ സൂക്ഷിച്ചിരുന്ന പണവുമായി പോകുമ്പോഴായിരുന്നു പണം കവർച്ച നടന്നത്.

വ്യാജ നമ്പറിലുള്ള കാറിലെത്തി പോലീസ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ബൈക്ക് തട്ടിയെടുത്ത് പണം കവർന്നത്. പണവുമായി പോയ മുഹമ്മദ് കോയയെ തങ്ങൾ പോലീസ് ആണെന് പറഞ്ഞു തടഞ്ഞു കാറിൽ കയറാൻ നിർദ്ദേശിച്ചു. എന്നാൽ മുഹമ്മദ് കോയ അതിനു തയ്യാറായില്ല. പക്ഷെ ആളുകൾ കൂടിയപ്പോൾ പെട്ടന്ന് തന്നെ ബൈക്കുമായി അഞ്ചംഗ സംഘം കടന്നുകളഞ്ഞു. 
 
വിവരം അറിഞ്ഞു പോലീസ് നടത്തിയ അന്വേഷണത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഇവർ കവർന്ന ബൈക്ക് രാമനാട്ടുകരയിലെ എൻ.എച്ച് ബൈപ്പാസിലെ മേൽപ്പാലത്തിന്റെ അടിയിൽ കണ്ടെത്തി. എന്നാൽ ഇതിനടുത്ത സി.സി.ടി.വി ക്യാമറകൾ നീക്കിയിരുന്നതിനാൽ പോലീസും ഇരുട്ടിൽ തപ്പുകയാണിപ്പോൾ.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments