Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാണിജ്യ സിലിണ്ടറുകള്‍ ലഭ്യമല്ല; കൊച്ചിയിലെ 70 ശതമാനം ഹോട്ടലുകളും അടച്ചുപൂട്ടി

Gas cylinder shortage, Kerala Government, Kerala News, LPG shortage
കൊച്ചി: സംസ്ഥാനത്ത് വാണിജ്യ എല്‍പിജി പ്രതിസന്ധി രൂക്ഷമാകുന്നു. കൊച്ചിയിലെ 70 ശതമാനത്തോളം ഹോട്ടലുകള്‍ അടച്ചുപൂട്ടി. ഗ്യാസ് സിലിണ്ടര്‍ സ്റ്റോക്കുണ്ടായിരുന്ന ഹോട്ടലുകളും പ്രതിസന്ധി നേരിടുന്നു. ഹോട്ടലുകള്‍ പൂര്‍ണ്ണമായും അടച്ചുപൂട്ടിയതോടെ സംസ്ഥാനത്ത് ആളുകള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.
 
ചൈനീസ് ഭക്ഷണം വിളമ്പുന്ന മിക്ക ഹോട്ടലുകളും അടച്ചുപൂട്ടി. നിരവധി വിഭവങ്ങള്‍ ചേര്‍ത്ത് ഭക്ഷണം പാകം ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമായതിനാല്‍ മിക്ക ഹോട്ടലുകളും ബിരിയാണി മാത്രം വിളമ്പാന്‍ തുടങ്ങിയിരിക്കുന്നു. വെജിറ്റേറിയന്‍ ഹോട്ടലുകളില്‍ ഊണിന് പകരം ബിരിയാണിയാണ് ഉപയോഗിക്കുന്നത്. കാസറോളുകളിലാണ് പൊറോട്ട സൂക്ഷിക്കുന്നത്. മിക്ക ഹോട്ടലുകളിലും ദോശയും അപ്പവും ലഭ്യമല്ല. കരവട, ഉള്ളി വട, പഴംപൊരി തുടങ്ങിയ പ്രധാന ലഘുഭക്ഷണങ്ങള്‍ക്ക് പകരം തെരുവ് ചായക്കടകളില്‍ ചായയ്ക്കൊപ്പം ഉഴന്നു വട മാത്രമേ വിളമ്പുന്നുള്ളൂ. ചില ഹോട്ടലുകള്‍ ചായയും നിര്‍ത്തി.
 
തിരുവനന്തപുരത്തെ ഉഡുപ്പി, അരുണ എന്നീ വെജിറ്റേറിയന്‍ ഹോട്ടലുകള്‍ വിറക് അടുപ്പുകളിലേക്ക് മാറി. കോഴിക്കോട്ടെ പാരഗണ്‍ ഹോട്ടല്‍ മെനു കുറച്ചെങ്കിലും ആവശ്യക്കാര്‍ ഏറെയുള്ള വിഭവങ്ങള്‍ ഇപ്പോഴും വിളമ്പുന്നു. റെയില്‍വേ കാന്റീനുകളുടെയും കോഫി ഹൗസുകളുടെയും പ്രവര്‍ത്തനം തടസ്സപ്പെട്ടു. കൊച്ചിയിലെ ഉദയംപേരൂരില്‍ സിലിണ്ടറുകള്‍ വിതരണം ചെയ്തിരുന്ന പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തി. ഗാര്‍ഹിക സിലിണ്ടറുകള്‍ വിതരണം ചെയ്തിരുന്നെങ്കിലും അതും ഏതാണ്ട് നിലച്ചു. സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുകള്‍ നടക്കുന്നുണ്ടെങ്കിലും അവ ഫലപ്രദമല്ലെന്നാണ് റിപ്പോര്‍ട്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സീറ്റില്ലെങ്കിൽ ബിജെപിയിലേക്ക് ! സുധാകരൻ രണ്ടുംകൽപ്പിച്ച്