Webdunia - Bharat's app for daily news and videos

Install App

കൈക്കൂലിക്കേസ്: പഞ്ചായത്ത് സെക്രട്ടറി അറസ്റ്റിൽ

കൈക്കൂലിക്കേസിൽ അകപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയെ അധികാരികൾ കൈയോടെ പിടികൂടി.

Webdunia
ഞായര്‍, 23 ഏപ്രില്‍ 2017 (11:48 IST)
കൈക്കൂലിക്കേസിൽ അകപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയെ അധികാരികൾ കൈയോടെ പിടികൂടി. കാഞ്ഞൂർ പഞ്ചായത്ത് സെക്രട്ടറി വിജയലക്ഷ്മിയാണ് കഴിഞ്ഞ ദിവസം വൈകിട്ട് വിജിലൻസിന്റെ പിടിയിലായത്.
 
കാലടി ചെങ്ങൽ സ്വദേശി പോട്ടോക്കാരൻ വിമൽ നൽകിയ പരാതിയെ തുടർന്നാണ് നടപടി. പരമ്പരാഗതമായി ജാതിക്ക സത്ത് എടുക്കുന്ന നിർമ്മിതിക്ക്  വിമൽ  നൽകിയ അപേക്ഷ അനുവദിക്കുന്നതിന് അര ലക്ഷം രൂപയാണ് സെക്രട്ടറി കൈക്കൂലി ആവശ്യപ്പെട്ടത്. 
 
വിമലാകട്ടെ ഇരുപത്തയ്യായിരം നൽകാമെന്ന് പറഞ്ഞെങ്കിലും സെക്രട്ടറി വഴങ്ങിയില്ല. തുടർന്ന് നീക്കുപോക്ക് നടത്തി മുപ്പത്തയ്യായിരത്തിൽ ഒതുക്കാമെന്നായി. തുടർന്നാണ് വിമൽ വിജിലൻസിനെ ബന്ധപ്പെട്ടതും ഫിനോഫ്തലീൻ പുരട്ടിയ നോട്ടുകൾ സെക്രട്ടറി നൽകിയതും. 
 
സെക്രട്ടറി പണം വാങ്ങി ബാഗിൽ  വച്ചതും മൂവാറ്റുപുഴ വിജിലൻസ് ഡി.വൈ.എസ്.പി ഫിറോസ് ഷെഫീക്കിന്റെ നേതൃത്വത്തിലുള്ള സംഘം സെക്രട്ടറിയെ കൈയോടെ പിടികൂടുകയും ചെയ്തു. പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കി. 

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments