Webdunia - Bharat's app for daily news and videos

Install App

തിരിച്ചടവ് മുടങ്ങിയതിനു ബാങ്ക് മാനേജരുടെ ഭീഷണി : യുവാവ് ജീവനൊടുക്കി

Webdunia
വ്യാഴം, 20 ജൂലൈ 2023 (12:58 IST)
പാലക്കാട്: സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് മാനേജരുടെയും ജീവനക്കാരുടെയും ഭീഷണിയെ തുടർന്ന് യുവാവ് ജീവനൊടുക്കി. ചിറ്റൂർ വാള്മുറ്റി കോളനി നിവാസി ശിവരാമന്റെ മകൻ ജയകൃഷ്ണൻ എന്ന ഇരുപത്തൊമ്പതുകാരനെയാണ് വീട്ടിനകത്തു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
 
വായ്പയുടെ ആഴ്ച ഗഡുവായ 716 രൂപ മുടങ്ങിയതിനെ തുടർന്നാണ് സ്വകാര്യ ബാങ്ക് ജീവനക്കാർ വീട്ടിലെത്തി യുവാവിനെ ഭീഷണിപ്പെടുത്തിയത്. യുവാവിനെ മരണത്തെ തുടർന്ന് പോലീസ് ബാങ്ക് മാനേജരെയും ജീവനക്കാരെയും കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്ത വിട്ടയച്ചു.
 
സ്ത്രീകളുടെ പേരിലാണ് ബാങ്ക് വായ്പ നൽകിയിരുന്നത് എന്നതിനാൽ ജയകൃഷ്ണന്റെ ഭാര്യയുടെ പേരിലായിരുന്നു വായ്പ. വെ ള്ളാൻതറയിലുള്ള ബാങ്കിൽ നിന്ന് പത്ത് പേര് അടങ്ങിയ സംഘമായിരുന്നു വായ്പ എടുത്തത്. എന്നാൽ പനി ബാധിച്ചു കിടപ്പിലായതോടെ ഒരാഴ്ചയായി കൂലിപ്പണിക്ക് പോകാൻ കഴിയാതെയായി. ഇതോടെ തിരിച്ചടവ് മുടങ്ങുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments