Asha Workers Strike: ആശാ വര്‍ക്കര്‍മാരുടെ നിരാഹാര സമരം ഇന്നുമുതല്‍

ആശാ വര്‍ക്കര്‍മാരായ എം.എ.ബിന്ദു, കെ.പി.തങ്കമണി, ആര്‍.ഷീജ എന്നിവരാണ് ഇന്ന് നിരാഹാര സമരം ഇരിക്കുന്നത്

രേണുക വേണു
വ്യാഴം, 20 മാര്‍ച്ച് 2025 (08:42 IST)
Asha Workers Strike: സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാര്‍ ഇന്നുമുതല്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്. ആദ്യഘട്ടത്തില്‍ മൂന്ന് പേരാണ് നിരാഹാരം ഇരിക്കുന്നത്. രാവിലെ 11 നു നിരാഹാര സമരം ആരംഭിക്കുമെന്ന് ആശാ വര്‍ക്കര്‍മാര്‍ അറിയിച്ചു. ഇന്നലെ സംസ്ഥാന സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ ഫലം കാണാതെ വന്നതോടെയാണ് ആശാ വര്‍ക്കര്‍മാര്‍ നിരാഹാര സമരത്തിലേക്ക് നീങ്ങിയത്. 
 
ആശാ വര്‍ക്കര്‍മാരായ എം.എ.ബിന്ദു, കെ.പി.തങ്കമണി, ആര്‍.ഷീജ എന്നിവരാണ് ഇന്ന് നിരാഹാര സമരം ഇരിക്കുന്നത്. അതിനിടെ ആശമാരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് ജെ.പി.നഡ്ഡയെ കാണും. വീണാ ജോര്‍ജ് ഡല്‍ഹിയിലേക്കു യാത്ര തിരിച്ചു.
 
ആശാ പ്രവര്‍ത്തകരുടെ സ്‌കീം കേന്ദ്ര സര്‍ക്കാരിന്റെ കീഴിലാണെന്നും നിര്‍ണായക തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി മോശമായതുകൊണ്ടാണ് ഓണറേറിയം വര്‍ധനവ് നടപ്പിലാക്കാത്തതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

പെട്രോളിനും ഡീസലിനും വിലകുറച്ച് നയാര എനര്‍ജി; കുറയ്ക്കാതെ പൊതുമേഖല എണ്ണ കമ്പനികള്‍

അമേരിക്കയിലെ ഇന്ത്യൻ വംശജർക്ക് ആശ്വാസം, ട്രംപിന് കനത്ത തിരിച്ചടിയായി കോടതി വിധി, ബർത്ത് റൈറ്റ് സിറ്റിസൺഷിപ്പ് റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി

എന്താണിത് കോൺഗ്രസെ, തോന്നുന്നത് പോലെ വൈദ്യുതി നിയന്ത്രണം 15 മിനിറ്റിൽ നിന്ന് ഒരു മണിക്കൂർ വരെ!

Kerala Plus One Third Allotment : പ്ലസ് വൺ മൂന്നാം അലോട്ട്‌മെൻറ്: ജൂൺ 29 മുതൽ പ്രവേശനം ആരംഭിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

തലസ്ഥാനത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് അനുമതി തേടി മന്ത്രി കെ മുരളീധരന്‍; ഉറപ്പ് നല്‍കി കേന്ദ്രമന്ത്രി ജെപി നദ്ദ

E20 പെട്രോള്‍ പൂര്‍ണവിജയം, E25 നടപ്പാക്കുന്നത് സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം മാത്രം: കേന്ദ്ര പെട്രോളിയം മന്ത്രി

ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് ശേഷം ഇറാനെതിരെ ശക്തമായ ആക്രമണങ്ങള്‍ ആരംഭിച്ചു: യുഎസ് സെന്‍കോം

ഗ്രീന്‍ലാന്‍ഡ് നിയന്ത്രിക്കേണ്ടത് ഡെന്‍മാര്‍ക്കല്ല, അമേരിക്കയാണ്: നാറ്റോ ഉച്ചകോടിയില്‍ ഡൊണാള്‍ഡ് ട്രംപ്

എല്‍ നിനോ വര്‍ഷമായിരുന്നിട്ടുകൂടി മുംബൈയില്‍ റെക്കോര്‍ഡ് മഴ ലഭിക്കുന്നത് എന്തുകൊണ്ട്?

അടുത്ത ലേഖനം
Show comments