Webdunia - Bharat's app for daily news and videos

Install App

എഡിജിപിയുടെ മകള്‍ക്ക് തിരിച്ചടി; അറസ്‌റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി - ഇടക്കാല ഉത്തരവ് വേണമെന്ന ആ‍വശ്യവും തള്ളി

എഡിജിപിയുടെ മകള്‍ക്ക് തിരിച്ചടി; അറസ്‌റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി - ഇടക്കാല ഉത്തരവ് വേണമെന്ന ആ‍വശ്യവും തള്ളി

Webdunia
വ്യാഴം, 5 ജൂലൈ 2018 (15:37 IST)
പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ച കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ക്ക് സ്നിഗ്ധയ്‌ക്ക് തിരിച്ചടി.

അറസ്റ്റ് തടയാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി ഹർജിയിൽ ഇടക്കാല ഉത്തരവ് വേണമെന്ന സ്നിഗ്ധയുടെ    ആവശ്യവും തള്ളി. ഹര്‍ജി അടുത്ത വ്യാഴാഴ്‌ചത്തേക്ക് മാറ്റി.

കേസില്‍ താന്‍ നിരപരാധിയാണെന്നും ഇരയായ തന്നെയാണ് കേസില്‍ പ്രതിയാക്കിയിരിക്കുന്നതെന്നും അതിനാല്‍ കേസിലെ തുടര്‍ നടപടികള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് സ്‌നിഗ്‌ധ ഹര്‍ജി നല്‍കിയത്.

തിരുവനന്തപുരം കനക്കകുന്നില്‍ വച്ചാണ് എഡിജിപിയുടെ മകള്‍ ഡ്രൈവറായ ഗവാസ്‌കറെ മര്‍ദ്ദിച്ചത്. എഡിജിപിയുടെ ഭാര്യയേയും മകളേയും പ്രഭാതനടത്തതിനായി ഗവാസ്‌കര്‍ ഔദ്യോഗിക വാഹനത്തില്‍ കനകകുന്നില്‍ എത്തിച്ചപ്പോള്‍ ആയിരുന്നു സംഭവം.

തന്നെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തപ്പോള്‍ എഡിജിപിയുടെ മകള്‍ ആക്രമിച്ചുവെന്നാണ് ഗവാസ്‌കറിന്റെ പരാതി. മര്‍ദ്ദനത്തെ തുടര്‍ന്ന് ഇയാള്‍ പേരൂര്‍ക്കട താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മര്‍ദ്ദനത്തില്‍ അദ്ദേഹത്തിന്റെ കഴുത്തിലെ കശേരുക്കള്‍ക്ക് പരിക്കേറ്റുവെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Glassgow Commonwealth Games : കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്ഗോയിൽ കൊടിയിറങ്ങി, മെഡൽ നേട്ടത്തിൽ ഇന്ത്യ നാലാമത്

ഭരണം തകര്‍ന്നു, കോക്രോച്ചുകള്‍ക്ക് രാജ്യത്തെ മറിച്ചിടാന്‍ കഴിയും: പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി

രാത്രി പ്രധാനമന്ത്രി ലൈവ് വരുന്ന പോലെയാണൊ ലീവ് പ്രഖ്യാപിക്കേണ്ടത്, എറണാകുളം ജില്ലാ കളക്ടർക്കെതിരെ വിമർശനം

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

ചട്ടവിരുദ്ധമായി എസ് ശ്രീജിത്തിനെ ഡിജിപിയാക്കാൻ എന്തിനാണ് തിടുക്കം?, രൂക്ഷവിമർശനവുമായി ഹൈക്കോടതി

തെക്കൻ തമിഴ്‌നാടിന് മുകളിൽ ചക്രവാതചുഴി, ഓഗസ്റ്റ് 7 വരെ മഴ തുടരും

പ്രതിരോധിക്കാൻ ആരുമില്ല, ഒറ്റപ്പെടുത്തുന്നു; സതീശൻ കലിപ്പിൽ

2018ൽ മുഖ്യമന്ത്രി നിരാഹാരത്തിൽ ആയിരുന്നെന്ന് എനിക്കറിയില്ലായിരുന്നു, ഭക്ഷണം കഴിച്ചത് 3 മണിക്ക്, പോയത് സൽക്കാരത്തിനല്ല

ബീഹാറിൽ ബിജെപിക്ക് അടിതെറ്റുന്നോ?, ബങ്കിപൂർ ഉപതിരെഞ്ഞെടുപ്പിൽ പ്രശാന്ത് കിഷോറിന് മുന്നേറ്റം

അടുത്ത ലേഖനം
Show comments