അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഒരു മാസം; കൊലയാളികൾ ഇപ്പോഴും ഒളിവിൽത്തന്നെ

അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഒരു മാസം; കൊലയാളികൾ ഇപ്പോഴും ഒളിവിൽത്തന്നെ

Webdunia
വ്യാഴം, 2 ഓഗസ്റ്റ് 2018 (07:56 IST)
മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ് എഫ് ഐ നേതാവുമായ അഭിമന്യുവിനെ കൊലചെയ്‌തിട്ട് ഇന്നേക്ക് ഒരു മാസം തികയുമ്പോഴും കേസിലെ പ്രധാന പ്രതികളെല്ലാം ഒളിവിൽത്തന്നെ. കുത്തിയതാര്, കത്തി എവിടെ, കൊലയാളി സംഘത്തിലുണ്ടായിരുന്നത് ആരൊക്കെ തുടങ്ങിയ നിർണായക വിവരങ്ങളൊന്നും ഇപ്പോഴും അറിയാനായിട്ടില്ല.
 
ഒറ്റക്കുത്തിൽ അഭിമന്യുവിന്റെ നെഞ്ചുപിളർന്നവർ വളരെ വിദഗ്ധമായി ഇപ്പോഴും ഒളിവിൽത്തന്നെയാണ്. മഹാരാജാസ് കോളേജ് വിദ്യാർത്ഥി ജെ ഐ മുഹമ്മദ്, കൊലപാതകം ആസൂത്രണം ചെയ്ത പൂത്തോട്ട ലോ കോളേജ് വിദ്യാർഥി മുഹമ്മദ് റിഫ, കൊലയാളി സംഘത്തെ നയിച്ച പള്ളുരുത്തി സ്വദേശി പി എച്ച് സനീഷ് എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇവർക്കു പുറമേ പ്രതികളെ സഹായിച്ച 13 പേർ കൂടി അറസ്റ്റിലായി
 
പ്രധാന പ്രതികളിലേക്കെത്താൻ ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കഴിയുമെന്നാണ് പൊലീസുകാരുടെ നിഗമനം. ചൊവ്വാഴ്‌ച പൊലീസ് കസ്‌റ്റഡിയിൽ വിട്ടുകിട്ടിയ പ്രതികൾ ശനിയാഴ്‌ചവരെ കസ്‌റ്റഡിയിൽത്തന്നെ ആയിരിക്കും. കസ്‌റ്റഡിയിലായവരിൽ പ്രധാനിയായ റിഫ ചോദ്യം ചെയ്യലിൽ പലതും മറച്ചുവയ്‌ക്കുന്നതായും പൊലീസ് പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശബരിമലയില്‍ സ്വര്‍ണ്ണകൊള്ളക്കേസ്: തന്ത്രിയുടെ ജാമ്യം റദ്ദാക്കാന്‍ കേരള ഹൈക്കോടതി വിസമ്മതിച്ചു

കായംകുളം കായലില്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ സ്ത്രീയുടെ മൃതദേഹം, കൊലപാതകമെന്ന് സംശയം

ഇന്ധനവില രണ്ട് രൂപ കൂടി ഉടൻ വർധിപ്പിക്കും

56 ഇഞ്ചിന്റെ നെഞ്ചളവാണ്, പക്ഷേ ഒറ്റ ചോദ്യത്തില്‍ വിറച്ചു, നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയുടെ എഫ്ബി, ഇന്‍സ്റ്റ പൂട്ടിച്ചു

വന്ദേമാതരം രാജ്ഭവന്റെ നിർദേശം, എഴുന്നേറ്റ് നിന്നപ്പോൾ ആണ് കേട്ടത്: മുഖ്യമന്ത്രി

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഏഴു പ്രതികള്‍ അറസ്റ്റില്‍, വധശ്രമത്തിന് കേസ്

ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണത്തില്‍ ആഭ്യന്തര മന്ത്രാലയം കേരള സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി; ജാമ്യമില്ലാ കുറ്റം ചുമത്താന്‍ സാധ്യത

'കോൺഗ്രസ് ഒറ്റുകാർ'; 'ഇന്ത്യ' മുന്നണി പിളരുന്നു

പിണറായി വിജയനെതിരായ ഇഡി വേട്ട; ഒന്നും മിണ്ടാതെ സതീശൻ

ഇതൊരു തുടക്കമായെ കാണുന്നുള്ളു, തളർത്താമെന്ന് ആരും വ്യാമോഹിക്കണ്ട: പ്രവർത്തകരെ അഭിവാദ്യം ചെയ്ത് പിണറായി വിജയൻ. ഇഡി പരിശോധന പൂർത്തിയായി

അടുത്ത ലേഖനം
Show comments