ചരിത്രത്തിലാദ്യമായി ഫെയ്സ്ബുക്കിൻ്റെ വരുമാനത്തിൽ ഇടിവ്, ജീവനക്കാരെ പിരിച്ചുവിടാം എന്ന സൂചന നൽകി സക്കർബർഗ്

Webdunia
വ്യാഴം, 28 ജൂലൈ 2022 (19:23 IST)
കമ്പനിയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി വരുമാനത്തിൽ ഇടിവ് നേരിട്ടതിന് പിന്നാലെ ഫേസ്ബുക്കിൻ്റെ മാതൃസ്ഥാപനമായ മെറ്റ ജീവനക്കാരെ പിരിച്ചുവിടാൻ ആലോചിക്കുന്നതായി വിവരം. വരും പാദങ്ങളിൽ ജോലിക്കാരെ പിരിച്ചുവിടാമെന്ന സാധ്യത നൽകിയത് കമ്പനി സിഇഒയായ മാർക്ക് സക്കർബർഗ് തന്നെയാണ്.
 
കുറഞ്ഞ വിഭവശേഷി ഉപയോഗിച്ച് കൂടുതൽ കാര്യങ്ങൾ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൂടുതൽ തീവ്രമായ നടപടികൾ ആവശ്യപ്പെടുന്ന കാലഘട്ടമാണ് വന്നിരിക്കുന്നതെന്നും മെറ്റ ജീവനക്കാരുമായി നടത്തിയ കോൺഫറൻസ് കോളിൽ സക്കർബർഗ് പറഞ്ഞുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. നിലവിൽ പിരിച്ചുവിടുമെന്ന് പറയുന്നില്ലെങ്കിലും അതിനുള്ള എല്ലാ സാധ്യതകളും തുറന്നിടിന്നതാണ് സക്കർബർഗിൻ്റെ വാക്കുകൾ.
 
ദീർഘകാല പദ്ധതി എന്നനിലയിൽ കുറഞ്ഞ വിഭവശേഷിയിൽ കൂടുതൽ കാര്യങ്ങൾ ചെയ്യമെന്നാണ് പ്രതീക്ഷയെന്നാണ് സക്കർ ബർഗിൻ്റെ വാക്കുകൾ. ഈ വർഷം മെറ്റ വലിയ തോതിൽ റിക്രൂട്ട്മെൻ്റ് നടത്തിയതായും അതിനാൽ വരും പാദങ്ങളിൽ കമ്പനിയിലെ ജീവനക്കാരുടെ എണ്ണം കൂടുതലാകുമെന്നും കാലക്രമേണ ഇത് കുറയുന്ന അവസ്ഥയുണ്ടാകുമെന്നും സക്കർബർഗ് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

കിടപ്പുമുറിയിലെ എസി യൂണിറ്റിനുള്ളില്‍ കണ്ടെത്തിയത് അഞ്ച് പാമ്പുകളെ!

'സൈനിക സംഘര്‍ഷം ഒരു പ്രശ്‌നത്തിനും പരിഹാരമല്ല': ഇറാന്‍, ഇസ്രായേല്‍, ഉക്രെയ്ന്‍ യുദ്ധങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദി

പശ്ചിമേഷ്യൻ സംഘർഷം, മധ്യസ്ഥതയ്ക്ക് സന്നദ്ധത അറിയിച്ച് ചൈന

ഡോക്ടര്‍മാരുടെ പണിമുടക്ക് പിന്‍വലിച്ചതോടെ കേരളത്തില്‍ മെഡിക്കല്‍ സേവനങ്ങള്‍ സാധാരണനിലയിലേക്ക്

ഞണ്ട് അലര്‍ജിയുള്ള യുവാവ് ഞണ്ട് കറി കഴിച്ച് ചികിത്സയിലിരിക്കെ മരിച്ചു, സംഭവം കൊച്ചിയില്‍

അടുത്ത ലേഖനം
Show comments