അവസാനം ഇറക്കേണ്ട താരമാണോ ഡിവില്ലിയേഴ്‌സ്? കോലിക്ക് പറയാനുള്ളത്

Webdunia
വെള്ളി, 16 ഒക്‌ടോബര്‍ 2020 (13:04 IST)
ഐപിഎല്ലിൽ മിന്നുന്ന ഫോം തുടരുന്നതിനിടെയാണ് ഇന്നലെ നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പോയിന്റ് പട്ടികയിൽ ഏറ്റവും താഴെയുള്ള പഞ്ചാബിനെതിരെ പരാജയപ്പെട്ടത്. ബാംഗ്ലൂരിന്റെ തോൽവിക്ക് പ്രധാനകാരണമായതാവട്ടെ നായകനെന്ന നിലയിൽ കോലി നടത്തിയ മണ്ടൻ തീരുമാനങ്ങളും. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു നാലാം നമ്പർ സ്ഥാനത്ത് നിന്നും ഡിവില്ലിയേഴ്‌സിനെ ആറാമതായി ഇറക്കാനുള്ള തീരുമാനം. മത്സരത്തിൽ മികച്ച ഫോമിലുള്ള ഡിവില്ലിയേഴ്‌സ് വെറും രണ്ട് റൺസിന് പുറത്താവുകയും ചെയ്‌തു. ഇപ്പോളിതാ ഇതിന് പിന്നിലെ കാരണം വിശദമാക്കി രംഗത്ത് വന്നിരിക്കുകയാണ് ടീം നായകനായ വിരാട് കോലി.
 
ഡിവില്ലിയേഴ്സിനെ ആറാമനായി ഇറക്കിയ തീരുമാനത്തിനെതിരെ വരുന്ന വിമർശനങ്ങളെ പ്രതിരോധിച്ചുകൊണ്ടാണ് കോലിയുടെ മറുപടി. തമ്മിൽ സംസാരിച്ചതിന് ശേഷം ഇടം കൈ- വലം കൈ കോമ്പിനേഷൻ നിലനിർത്തുന്നതിനായാണ് ഡിവില്ലിയേഴ്‌സിനെ ആറാമനാക്കിയതെന്നാണ് കോലി പറയുന്നത്. ചില സമയങ്ങളിൽ ചിലപ്പോൾ എടുത്ത തീരുമാനങ്ങൾ വിജയം കാണില്ല. 170 എന്നത് നല്ല ടോട്ടലായാണ് കരുതിയതെന്നും എന്നാൽ കാര്യങ്ങൾ വിചാരിച്ചത് പോലെ വന്നില്ലെന്നും കോലി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തീർന്നിട്ടില്ല, തീപ്പൊരി ഇനിയും ബാക്കിയുണ്ട്: ഉസ്ബെക്കിസ്ഥാനെതിരെ ഇരട്ടഗോൾ, അപൂർവ റെക്കോർഡും തൂക്കി റൊണാൾഡോ

റിഷഭ് പന്ത് ലഖ്‌നൗ വിട്ടു, വീണ്ടും ഡൽഹിയിൽ; പകരം കുൽദീപ്

അമ്മയായതിന്റെ പേരില്‍ ക്രിക്കറ്റ് കരിയര്‍ നഷ്ടമാകരുത്, അമ്മമാരായ ക്രിക്കറ്റര്‍മാരെ തിരിച്ചെത്തിക്കാന്‍ പ്രത്യേക പദ്ധതിയുമായി ഐസിസി

Kane Williamson : ഒരു ഇതിഹാസം കൂടെ പടിയിറങ്ങുന്നു, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് കെയ്ൻ വില്യംസൺ

പരിക്കേറ്റ ബലേർഡിക്ക് പകരം മാർക്കോസ് സെനേസി, പ്രതിരോധം ശക്തമാക്കി അർജൻ്റീന

എല്ലാം കാണുക

ഏറ്റവും പുതിയത്

Shreyas Iyer : ശ്രേയസിനെ വല്ലാതെ ക്രൂശിക്കണ്ട, തോറ്റ് തുടങ്ങുന്ന നാലാമത്തെ ക്യാപ്റ്റൻ

സൗദിയെ സമനിലയിൽ തളച്ചു, കേപ് വെർദെയ്ക്ക് നോക്കൗട്ടിൽ എതിരാളികൾ അർജൻ്റീന, സ്പെയിനിനോട് തോറ്റ് യുറുഗ്വെ പുറത്ത്

India vs Ireland 1st T20I: ചരിത്രമെഴുതി അയർലൻഡ്, നാണംകെട്ട് ശ്രേയസ്; ഇന്ത്യക്കു 34 റൺസ് തോൽവി

ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ നിറംമങ്ങി ശ്രേയസ്; തിളങ്ങാതെ സഞ്ജുവും

France vs Norway : ഇന്ന് ഇടിവെട്ട് പോരാട്ടം, ഹാളണ്ടും എംബാപ്പെയും നേർക്കുനേർ, ആരാകും ഗ്രൂപ്പ് ചാമ്പ്യന്മാർ?

അടുത്ത ലേഖനം
Show comments