Webdunia - Bharat's app for daily news and videos

Install App

'ഞാന്‍ ഇറങ്ങിക്കോളാം'; റിതുരാജിന്റെ വിക്കറ്റിനു ശേഷം ധോണി എത്തിയത് ചോദിച്ചുവാങ്ങി, വെളിപ്പെടുത്തല്‍

Webdunia
തിങ്കള്‍, 11 ഒക്‌ടോബര്‍ 2021 (08:18 IST)
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ക്വാളിഫയര്‍ മത്സരത്തില്‍ റിതുരാജ് ഗെയ്ക്വാദിന്റെ വിക്കറ്റിനു ശേഷം മഹേന്ദ്രസിങ് ധോണി ബാറ്റ് ചെയ്യാനെത്തിയത് ചോദിച്ചുവാങ്ങി. രവീന്ദ്ര ജഡേജയ്ക്ക് മുന്‍പ് താന്‍ ഇറങ്ങാമെന്ന് ധോണി തീരുമാനിക്കുകയായിരുന്നു. പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 
 
'റിതുരാജിന്റെ വിക്കറ്റിനു ശേഷം അടുത്തത് ആര് ഇറങ്ങണമെന്നതിനെ കുറിച്ച് ഡ്രസിങ് റൂമില്‍ ചര്‍ച്ച നടന്നു. ഞാന്‍ എല്ലാ താരങ്ങളെയും നോക്കി. ധോണിയുടെ കണ്ണിലേക്ക് നോട്ടം എത്തിയ സമയത്ത് അദ്ദേഹം മുന്നോട്ടുവന്ന് ഇങ്ങനെ പറഞ്ഞു, 'ഞാന്‍ പോകാം'; ആവശ്യമായ സമയത്ത് അദ്ദേഹം ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു. അത് ഫലം കണ്ടു,' ഫ്‌ളെമിങ് പറഞ്ഞു. 
 
ഈ സീസണില്‍ മികച്ച ഫോമില്‍ ബാറ്റ് ചെയ്യുന്ന രവീന്ദ്ര ജഡേജയെ ഡഗ്ഔട്ടില്‍ ഇരുത്തിയാണ് ധോണി ഡല്‍ഹിക്കെതിരെ ബാറ്റ് ചെയ്യാനെത്തിയത്. ആദ്യ ബോള്‍ തന്നെ സിക്‌സ് പായിച്ചാണ് ധോണി തന്റെ വരവ് അറിയിച്ചത്. പിന്നീട് അവസാന ഓവറില്‍ ധോണി മൂന്ന് ഫോര്‍ അടിച്ച് കളി ജയിപ്പിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കഴിഞ്ഞ മത്സരത്തിൽ പോലും സെഞ്ചുറി നേടി, രോഹിത്തിന് ലോകകപ്പിൽ സ്ഥാനമുറപ്പ്, ഉറച്ച പിന്തുണ നൽകി ബിസിസിഐ സെക്രട്ടറി

ഹാർദ്ദിക് തുടരും, പക്ഷേ ക്യാപ്റ്റൻ സ്ഥാനം തെറിക്കും, പുതിയ നായകൻ ആരാകണമെന്ന് രോഹിത് തീരുമാനിക്കും

തോറ്റ് തോറ്റ് മടുത്തു, ഹെഡ് കോച്ചിനെയും 7 താരങ്ങളെയും പുറത്താക്കി,അടിമുടി മാറ്റവുമായി പാകിസ്ഥാൻ,

നിനക്ക് മറ്റ് രാജ്യങ്ങൾക്ക് വേണ്ടിയും കളിക്കാമായിരുന്നു, അർജൻ്റീനയെ മാത്രം തിരെഞ്ഞെടുത്തതിന് നന്ദി, വൈകാരിക കുറിപ്പുമായി ഡി മരിയ

നീ ബൗളിങ്ങും ഒന്ന് മെച്ചപ്പെടുത്ത്, ഏകദിനത്തിൽ ശ്രേയസിന് പകരം തിലകിനെ കൊണ്ടുവരാൻ നീക്കം, നിർദേശം നൽകി ടീം മാനേജ്മെൻ്റ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വൈഭവ് ഇന്ത്യയുടെ ദീർഘകാല പദ്ധതി, 3 ഫോർമാറ്റിലും കളിക്കും, ലക്ഷ്യം സച്ചിൻ താണ്ടിയ വഴി

ഏഷ്യൻ ഗെയിംസിന് ഗംഭീറില്ല, വിവിഎസ് ലക്ഷ്മൺ മുഖ്യപരിശീലകനാകും

കഴിഞ്ഞ മത്സരത്തിൽ പോലും സെഞ്ചുറി നേടി, രോഹിത്തിന് ലോകകപ്പിൽ സ്ഥാനമുറപ്പ്, ഉറച്ച പിന്തുണ നൽകി ബിസിസിഐ സെക്രട്ടറി

വനിതാ അന്താരാഷ്ട്ര ക്രിക്കറ്റിൽ സ്മൃതി മന്ദാനയ്ക്ക് സ്വപ്നനേട്ടം, മിതാലിയെ മറികടന്നു, ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം

അടുത്ത ലേഖനം
Show comments