Webdunia - Bharat's app for daily news and videos

Install App

മില്ലര്‍ ഘാതകനായി; രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ച് ഗുജറാത്ത് ഐപിഎല്‍ ഫൈനലില്‍

Webdunia
ബുധന്‍, 25 മെയ് 2022 (08:28 IST)
രാജസ്ഥാന്‍ റോയല്‍സിന്റെ ഘാതകനായി ഡേവിഡ് മില്ലര്‍. ഐപിഎല്‍ പ്ലേ ഓഫ് ഒന്നാം ക്വാളിഫയറില്‍ ഏഴ് വിക്കറ്റിന് രാജസ്ഥാനെ തകര്‍ത്ത് ഗുജറാത്ത് ഫൈനലിലേക്ക് കയറി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് നേടിയപ്പോള്‍ വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മൂന്ന് പന്ത് ശേഷിക്കെ ഗുജറാത്ത് വിജയത്തിലെത്തി. 
 
അവസാന ഓവറില്‍ 16 റണ്‍സ് ജയിക്കാന്‍ വേണ്ടപ്പോള്‍ ആദ്യ മൂന്ന് പന്തുകളും സിക്‌സര്‍ പറത്തിയാണ് മില്ലര്‍ രാജസ്ഥാനെ പ്രഹരിച്ചത്. 38 പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സുമായി 68 റണ്‍സോടെ മില്ലര്‍ പുറത്താകാതെ നിന്നു. നായകന്‍ ഹാര്‍ദിക് പാണ്ഡ്യ (27 പന്തില്‍ പുറത്താകാതെ 40 റണ്‍സ്), മാത്യു വെയ്ഡ് (30 പന്തില്‍ 35), ശുഭ്മാന്‍ ഗില്‍ (21 പന്തില്‍ 35) എന്നിവരും ഗുജറാത്ത് ടൈറ്റന്‍സിന്റെ വിജയം എളുപ്പമാക്കി. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ അവസാന ഓവറിലെ ആദ്യ മൂന്ന് പന്തുകളാണ് മില്ലര്‍ അതിര്‍ത്തി കടത്തിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments