ആവി പിടിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം, അറിയൂ !

Webdunia
ശനി, 28 ഡിസം‌ബര്‍ 2019 (20:00 IST)
പനിയോ ജലദോഷമോ ഒക്കെ വന്നാൽ അത് മാറ്റുന്നതിനായി ആദ്യം നാം പരീക്ഷിക്കുന്ന മാർഗ്ഗമാണ് ആവി പിടിക്കുക എന്നത്. ഇത് എറ്റവും നല്ല മാർഗ്ഗം തന്നെയാണ് അത് ശരിയായ രീതിയിൽ ചെയ്യുകയാണെങ്കിൽ. ശരിയായ രീതി എന്നത് വളരെ പ്രധാനം തന്നെയാണ് തെറ്റായ രീതിയിൽ ആവി പിടിക്കുന്നത് വിപരീത ഫലങ്ങൾ ഉണ്ടാക്കും എന്നതാണ് യാഥാർത്ഥ്യം 
 
മിക്കവരും ആ‍വി പിടിക്കാനായി ഉപയോഗിക്കുന്നത് തലവേദനക്കും മറ്റും ഉപയോഗിക്കുന്ന ബാമുകളാണ്. ആവി പിടിക്കുന്നതിലൂടെ ഇവ ശരീരത്തിന്റെ ഉള്ളിൽ ചെല്ലാൻ കാരണമാകും. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. ബാമുകൾക്ക് പകരം തുളസിയില പനിക്കൂർക്ക, പച്ചമഞ്ഞൾ, യൂക്കാലി എന്നിവ വെള്ളത്തിൽ ചേർത്ത് ആവി പിടിക്കാം.
 
പരമാവധി അഞ്ച് മിനിറ്റിൽ കൂടുതൽ ആവിശരീരത്തിനുള്ളിലേക്ക് സ്വീകരിക്കരുത്. ഇത് നല്ലതല്ല. ആവി പിടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ആവി കള്ളിൽ കൊള്ളാതെ നോക്കുക എന്നതാണ്. ഇതിനായി തുണി കൊണ്ട് കണ്ണു മൂടിയ ശേഷം മാത്രമേ ആവി പിടിക്കാവു. കണ്ണുകൾ തുറന്ന്‌ ഒരിക്കലും ആവി പിടിക്കരുത്.
 
ആവി പിടിക്കുന്നത് മുഖസൌന്ദ്യത്തിനും നല്ലതാണ്. പച്ചമഞ്ഞൾ ചേർത്തും വെറും വെള്ളത്തിലോ ആവി പിടിക്കുന്നതാണ് മുഖത്തിന് നല്ലത്. ഇത് മുഖ ചർമ്മത്തെ കൂടുതൽ മൃതുലമാക്കുകയും മുഖത്തെ മാലിന്യങ്ങൾ നീക്കാൻ സഹായിക്കുകയും ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

Lionel Messi: ഫൈനലിൽ മെസി എത്ര തവണ പന്ത് തൊട്ടു?

കഠിനമായ വ്യായാമങ്ങള്‍ വേണ്ട; സാമന്ത റൂത്ത് പ്രഭു വീക്കം കുറയ്ക്കുന്നതിനുള്ള ഏഴ് പ്രഭാത ശീലങ്ങള്‍ പങ്കുവയ്ക്കുന്നു

ആദ്യം നല്ല അമ്മയാകു, എന്നിട്ടുണ്ടാക്കാം ഐഎഎസ്: പെൺകുട്ടികളെ ഉപദേശിച്ച് ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ

എന്ത് സംഭവിച്ചാലും 'നോർവെ' നോർമൽ, ഇംഗ്ലണ്ടിനായിരിക്കും സമ്മർദ്ദമെന്ന് എർലിങ് ഹാളണ്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാ വര്‍ഷവും ഫ്‌ലൂ വാക്‌സിന്‍ എടുക്കേണ്ടതുണ്ടോ? ഡോക്ടര്‍മാര്‍ 'അതെ' എന്ന് പറയുന്നു, കാരണം ഇതാണ്

എന്താണ് കോര്‍ട്ടിസോള്‍ ബെല്ലി; ഇക്കാര്യങ്ങള്‍ അറിയാമോ

ഇടയ്ക്കിടെ ടോയ്‌ലറ്റിൽ പോകുന്ന ശീലം; ഇത്തരക്കാരുടേത് രോഗമാണോ?

ഗോതമ്പിനേക്കാള്‍ മോശമായ മറ്റൊന്നില്ല! ഓര്‍ത്തോപീഡിക് സ്‌പെഷ്യലിസ്റ്റ് വ്യക്തമാക്കുന്നു

ആരോഗ്യകരമായ ജീവിത ശൈലി പിന്തുടര്‍ന്നിട്ടും യുവാവിന് ഹൃദ്രോഗം; വിശദീകരണവുമായി ഡോക്ടര്‍

അടുത്ത ലേഖനം
Show comments