Webdunia - Bharat's app for daily news and videos

Install App

നിവിന്‍ പോളിയുടെ സിനിമയാണോ? അതിഥി വേഷമാണെങ്കിലും ചെയ്യും: മഞ്‌ജിമ

കെ ആര്‍ അനൂപ്
ചൊവ്വ, 6 ഒക്‌ടോബര്‍ 2020 (16:54 IST)
ബാലതാരമായി സിനിമയിലെത്തിയ മഞ്ജിമ മോഹൻറെ കുസൃതിത്തരങ്ങൾ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചതായിരുന്നു. പിന്നീട് സിനിമയിൽ നിന്ന് വിട്ടു നിന്ന നടി, നിവിൻ പോളിയുടെ നായികയായാണ് സിനിമയിൽ ഗംഭീര തിരിച്ചുവരവ് നടത്തിയത്. 2015-ൽ പുറത്തിറങ്ങിയ 'ഒരു വടക്കൻ സെൽഫി മഞ്ജിമയ്ക്ക് വലിയ ആരാധക വൃന്ദത്തെ സമ്മാനിച്ചു. പിന്നീട് മിഖായേലിൽ മേരിയായി നിവിൻ പോളിക്കൊപ്പം വീണ്ടും അഭിനയിച്ച മഞ്ജിമ, അതിഥി വേഷത്തിൽ ആണെങ്കിൽ പോലും ഇനിയും നിവിനൊപ്പം അഭിനയിക്കുമെന്നും പറഞ്ഞിരിക്കുകയാണ്.
 
നിവിന്‍ വിളിക്കുകയും നല്ല തിരക്കഥ തരികയും ചെയ്താല്‍ തീര്‍ച്ചയായും അഭിനയിക്കും. ഒരു വടക്കന്‍ സെല്‍ഫിയിലും മിഖായേലിലും നിവിനൊപ്പം അഭിനയിച്ചു. നിവിന്റെ സിനിമയില്‍ അതിഥി വേഷമാണെങ്കില്‍ പോലും ചെയ്യും. അത് ഞങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന്‍റെ പുറത്താണ് - മഞ്ജിമ പറഞ്ഞു.
 
മലയാളത്തിനു പുറമേ തമിഴിലും സജീവമാണ് മഞ്ജിമ. തെലുങ്കിൽ നാഗചൈതന്യയുടെ നായികയാണ് നടി അരങ്ങേറ്റം ഗംഭീരം ആക്കി. അതേസമയം താൻ തിരക്കഥയ്ക്കാണ് പ്രാധാന്യം കൊടുക്കുകയെന്നും നായകന്‍ ആരാണെന്ന് നോക്കി ഇതുവരെ സിനിമ ചെയ്തിട്ടില്ലെന്നും നടി പറയുന്നു. തന്റെ കഥാപാത്രത്തിന്റെ പ്രാതിനിധ്യം നോക്കാറുണ്ടെന്നും മഞ്ജിമ വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

പുതിയ ന്യൂനമർദ്ദം രൂപംകൊണ്ടു; ഓഗസ്റ്റ് 12 വരെ മഴ

'ധൈര്യമുണ്ടോ യുവജനങ്ങളെ അഡ്രസ് ചെയ്യാൻ'; സിജെപി വെല്ലുവിളിയിൽ വിറച്ച് മോദി സർക്കാർ

ഭാവനാപരമായി കാര്യങ്ങൾ പറയുന്ന ആളാണ് മുഖ്യമന്ത്രി, അതിനെ നുണ എന്നും വിളിക്കാം: പിണറായി വിജയൻ

സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം, ചോദ്യപേപ്പറിൽ സവർക്കർ സ്തുതി; ബിജെപി വിധേയത്വം പരസ്യമാക്കി സതീശൻ സർക്കാർ

പരാമര്‍ശം റിപ്പോര്‍ട്ട് ചെയ്ത് അപകീര്‍ത്തിയുണ്ടാക്കി; മാധ്യമങ്ങളില്‍ നിന്ന് 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉദയനിധി സ്റ്റാലിന്‍

അടുത്ത ലേഖനം
Show comments