സാംപോളി അപേക്ഷിച്ചു, മെസി ആംഗ്യം കാണിച്ചു; പിന്നാലെ വിജയഗോളും - അര്‍ജന്റീനയുടെ ജയം ഇങ്ങനെയായിരുന്നു

സാംപോളി അപേക്ഷിച്ചു, മെസി ആംഗ്യം കാണിച്ചു; പിന്നാലെ വിജയഗോളും - അര്‍ജന്റീനയുടെ ജയം ഇങ്ങനെയായിരുന്നു

Webdunia
വ്യാഴം, 28 ജൂണ്‍ 2018 (15:08 IST)
അര്‍ജന്റീന ടീമെന്നാല്‍ ലയണല്‍ മെസിയാണ്, മറ്റു താരങ്ങള്‍ക്കോ പരിശീലകനോ ഇവിടെ സ്ഥാനമില്ല. ഇത് വ്യക്തമാക്കുന്ന നാടകീയ നീക്കങ്ങളാണ് നൈജീരിയക്കെതിരായ മത്സരത്തിനിടെ ഗ്രൌണ്ടില്‍ നടന്നത്.

ഐസ്‌ലന്‍ഡിനോട് സമനിലയും ക്രെയേഷ്യയോട് തോല്‍‌വിയും പിണഞ്ഞതിനു പിന്നാലെ ടീമിന്റെ നിയന്ത്രണം മെസി ഏറ്റെടുത്തുവെന്ന വിദേശ മാധ്യമങ്ങളുടെ വാര്‍ത്ത സ്ഥിരീകരിക്കുന്ന സംഭവവികാസങ്ങളാണ് നിര്‍ണായക മത്സരത്തിനിടെ നടന്നത്.

സെര്‍ജിയോ അഗ്യൂറോയെ പകരക്കാരനായി ഇറക്കണോ എന്ന് പരിശീലകന്‍ സാംപോളി മെസിയോട് ചോദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ടീമിന്റെ ബോസ് മെസിയാണെന്ന് വ്യക്തമായത്.

ചോദ്യം കേട്ട മെസി അനുകൂലമായി ആംഗ്യം കാണിച്ചതോടെ രണ്ട്‌ മിനിട്ടിനു ശേഷം പ്രതിരോധ താരം നിക്കോളാസ്‌ തഗ്ലിയാഫികോയെ പിന്‍വലിച്ച് സാംപോളി അഗ്യൂറോയെ ഇറക്കുകയായിരുന്നു.

മത്സരം തീരാന്‍ പത്ത് മിനിറ്റ് മാത്രമുള്ളപ്പോഴാണ് മെസിയുടെ നിര്‍ണായകമായ ഈ ഇടപെടല്‍. അഗ്യൂറോ ഇറങ്ങിയതോടെ നൈജീരിയന്‍ പ്രതിരോധം ആടിയുലയുകയും അര്‍ജന്റീനയുടെ മുന്നേറ്റങ്ങള്‍ വേഗത്തിലുമായി. ഇതോടെയാണ് അവസാന നിമിഷം മാര്‍ക്കോസ് റോഹോയുടെ വക വിജയഗോള്‍ പിറന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തീർന്നിട്ടില്ല, തീപ്പൊരി ഇനിയും ബാക്കിയുണ്ട്: ഉസ്ബെക്കിസ്ഥാനെതിരെ ഇരട്ടഗോൾ, അപൂർവ റെക്കോർഡും തൂക്കി റൊണാൾഡോ

റിഷഭ് പന്ത് ലഖ്‌നൗ വിട്ടു, വീണ്ടും ഡൽഹിയിൽ; പകരം കുൽദീപ്

അമ്മയായതിന്റെ പേരില്‍ ക്രിക്കറ്റ് കരിയര്‍ നഷ്ടമാകരുത്, അമ്മമാരായ ക്രിക്കറ്റര്‍മാരെ തിരിച്ചെത്തിക്കാന്‍ പ്രത്യേക പദ്ധതിയുമായി ഐസിസി

Kane Williamson : ഒരു ഇതിഹാസം കൂടെ പടിയിറങ്ങുന്നു, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് കെയ്ൻ വില്യംസൺ

പരിക്കേറ്റ ബലേർഡിക്ക് പകരം മാർക്കോസ് സെനേസി, പ്രതിരോധം ശക്തമാക്കി അർജൻ്റീന

എല്ലാം കാണുക

ഏറ്റവും പുതിയത്

Brazil vs Scotland : സുൽത്താൻ്റെ എൻട്രി, ആഞ്ചലോട്ടിയുടെ പടനായകനായി വിനീഷ്യസ്, ഈ ബ്രസീൽ ഡെയ്ഞ്ചറാണ്

Brazil vs Scotland: ബ്രസീൽ ഗ്രൂപ്പ് ചാംപ്യൻമാർ; റൗണ്ട് 32 വിൽ ജപ്പാൻ?

'ലയണൽ മെസി ഇന്നലെ...'; മാധ്യമപ്രവർത്തകന്റെ ചോദ്യത്തിൽ അസ്വസ്ഥനായി റൊണാൾഡോ (വീഡിയോ)

Hardik Pandya: ഹാർദിക് പാണ്ഡ്യ കൊൽക്കത്തയിലേക്ക്? പിടിച്ചുനിർത്താതെ മുംബൈ

ഹാർദ്ദിക്കിനായി ശ്രമിക്കുന്നില്ലെന്ന് ചെന്നൈ, റാഞ്ചാനായി കൊൽക്കത്തയും രാജസ്ഥാനും, ട്രാൻസ്ഫർ ചർച്ചകൾ സജീവം

അടുത്ത ലേഖനം
Show comments