ദുരന്തം ആഘോഷമാക്കുകയാണോ കാഴ്ചക്കാർ ?

Webdunia
ചൊവ്വ, 13 ഓഗസ്റ്റ് 2019 (16:42 IST)
സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിൽ കനത്ത മഴയിലും ഉരുൾപ്പൊട്ടലിലും ഉണ്ടായ ദുരന്തത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും ആളുകൾ. പുത്തുമലയിലും കവളപ്പാറയിലുമെല്ലാം മണ്ണിനടിയിൽപ്പെട്ട് കാണാതായവർക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. എന്നാൽ അത്തരം പ്രവർത്തനങ്ങൾക്കെല്ലാം താടസം സൃഷ്ടിക്കുകയാണ് ദുരന്തഭൂമി കാണാൻ എത്തുന്ന സന്ദർശകരുടെ തിരക്ക്.
 
മനസിൻ സന്തോഷം നൽകുന്ന ഒന്നും കാണാനില്ലാത്ത തകർന്നടിഞ്ഞ ദുരന്ത ഭൂമിയാണ് ഇപ്പോൽ കവളപ്പാറയും പുത്തുമലയും. എന്നിട്ടും എന്തിനാണ് ആളുകൾ ദുരന്തം നടന്ന ഇടം കാണാനായി വരുന്നത്. ചിലർ കൗതുകത്തിന്റെ പേരിൽ ദുരന്ത ഭൂമി കാണാൻ വരുന്നവർ. ചിലർ സ്വന്തം നാട്ടിലെ ദുരന്തത്തിന്റെ വ്യാപ്തി നേരിട്ട് കാണാൻ വരുന്നവരാകാം. ചിലരുടെ ലക്ഷ്യം സാമൂഹ്യ മാധ്യമങ്ങൾ വഴി പങ്കുവക്കുന്നതിനായുള്ള ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തുക എന്നതാണ്. ഇതിൽ ഏത് ഉദ്ദേശമാണെങ്കിലും സന്ദർശകൻ തടസപ്പെടുത്തുന്നത്. തിരച്ചിലിനെയും രക്ഷാ പ്രവർത്തനങ്ങളെയുമാണ്.
 
ദിവസങ്ങൾക്ക് മുൻപ് മണ്ണിനടിയിൽ ആണ്ടുപോയവരുടെ മൃതദേഹങ്ങളാണ് ഓരോ ഇടത്തുനിന്നും ലഭിക്കുന്നത്. സന്ദർശകർ കാരണം ആ മൃതദേഹങ്ങൾ കൊണ്ടുപോകുന്നതുപോലും തടസപ്പെടുന്നു. മണ്ണിനടിയിൽ കാണാതായ വേണ്ടപ്പെട്ടവർ ഇനി ജീവനോടെ വരില്ല എന്ന് ബന്ധുക്കൾക്കറിയാം. മൃതദേഹം മെങ്കിലും ലഭിച്ചിരുന്നെങ്കി എന്ന് വലപിക്കുന്നവരാണ് മിക്കവരും സ്ൻഹപൂർവം അവർക്ക് വിട നൽകാനെ അവർക്കിനി സധിക്കു ഇതുപോലും വൈകിപ്പിക്കുകയാണ്. ദുരന്ത ഭൂമിയിലെത്തുന്ന ഓരോ സന്ദർശകനും. ഈ സഹചര്യത്തിൽ ദുരന്ത ഭൂമിയെ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റേണ്ടതുണ്ടോ എന്ന് ഓരോരുത്തരും ചിന്തിക്കുക 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

12 ശതമാനത്തിലധികം ആൽക്കഹോൾ, ഷെഡ്യൂൾ എച്ച് 1 ലിസ്റ്റിലുള്ള കഫ് സിറപ്പുകൾക്കും ടോണിക്കുകൾക്കും പൂട്ടുവീണു,ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിറ്റാൽ കർശന നടപടി!

ജര്‍മ്മനിയില്‍ 5,000ത്തിലധികം മരണങ്ങള്‍ക്ക് കാരണം ഉഷ്ണതരംഗമാണെന്ന് കണ്ടെത്തല്‍; കൂടുതലും പ്രായമായവര്‍

Kerala Weather: 'ഇന്ന് മൊത്തം മഴയാണേ'; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

എല്ലാം കാണുക

ഏറ്റവും പുതിയത്

അന്‍സിബ ഹസ്സന്റെ പരാതി; ടിനി ടോമിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ ഒന്‍പത് വയസ്സുകാരന്‍ ഹൃദയാഘാതം വന്ന് മരിച്ചു; കേസ് രജിസ്റ്റര്‍ ചെയ്തു

ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മര്‍ദ്ദിച്ചു; രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി

Kerala Weather: കാലവർഷം മുഖംതിരിച്ചു; ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം നേരിയ കുളിർമയേകും

രാത്രിയിലെ ദീർഘനേര വൈദ്യുതി നിയന്ത്രണം ലോകകപ്പ് സമയത്ത് ബുദ്ധിമുട്ടാകാതിരിക്കാൻ; വിചിത്ര ന്യായവുമായി കെ.എസ്.ഇ.ബി

അടുത്ത ലേഖനം
Show comments