Webdunia - Bharat's app for daily news and videos

Install App

അമിത് ഷായുടെ തന്ത്രങ്ങള്‍ ഫലം കണ്ടു; കര്‍ണാടകവും കീഴടക്കി ബിജെപി

കെ രാമശങ്കര്‍
ചൊവ്വ, 15 മെയ് 2018 (11:30 IST)
തെന്നിന്ത്യയില്‍ ബി ജെ പിയുടെ മുന്നേറ്റത്തിന് തുടക്കമായെന്നാണ് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ബി ജെ പി നേതാവ് സദാനന്ദ ഗൌഡ പ്രതികരിച്ചത്. കോണ്‍ഗ്രസോ ബി ജെ പിയോ പോലും സ്വപ്നം കാണാത്ത മുന്നേറ്റമാണ് ബി ജെ പി കര്‍ണാടകയില്‍ നടത്തിയിരിക്കുന്നത്. ഇത് അമിത് ഷാ എന്ന ബി ജെ പി ദേശീയ അധ്യക്ഷന്‍റെ തന്ത്രങ്ങളുടെ വിജയം കൂടിയാണ്.
 
ഇത്തവണ ബി ജെ പിക്ക് ഒരു സാധ്യതയുമില്ലാത്ത തെരഞ്ഞെടുപ്പാണ് കര്‍ണാടകത്തിലേതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വിശ്വസിച്ചിരുന്നത്. എന്നാല്‍ അവര്‍ അമിത് ഷായുടെ കളികള്‍ കാണാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ചിട്ടയായ പ്രവര്‍ത്തനത്തിനൊപ്പം കര്‍ണാടക രാഷ്ട്രീയത്തെ വ്യക്തമായി പഠിച്ചുനടത്തിയ പ്രചരണവും തന്ത്രങ്ങളുമാണ് ബി ജെ പിയെ ഇപ്പോള്‍ അധികാരത്തിലേക്ക് എത്തിക്കുന്നത്.
 
ലിംഗായത്ത് സമുദായത്തെ കൂടെ നിര്‍ത്തുന്നതില്‍ ബി ജെ പിക്കും അമിത് ഷായ്ക്കും വിജയിക്കാനായതാണ് കര്‍ണാടകയില്‍ നിര്‍ണായകമായത്. ലിംഗായത്ത് ചിന്തകനും കവിയുമായ ബാസവേശ്വരയുടെ ജന്‍‌മവാര്‍ഷിക ദിനത്തോട് അനുബന്ധിച്ചാണ് അമിത് ഷാ കര്‍ണാടകയില്‍ പ്രചരണം ആരംഭിച്ചത്. അത് ആ സമുദായത്തില്‍ അനുകൂല തരംഗങ്ങള്‍ സൃഷ്ടിച്ചു. 
 
1990കള്‍ മുതല്‍ ബി ജെ പിയെ പിന്തുണച്ചിരുന്ന ലിംഗായത്ത് വിഭാഗക്കാര്‍ പിന്നീട് സിദ്ധരാമയ്യയുടെ നയപരമായ സമീപനത്താല്‍ കോണ്‍ഗ്രസ് അനുഭാവം പ്രകടിപ്പിച്ചിരുന്നു. ന്യൂനപക്ഷമത പദവി ലിംഗായത്തിന് അനുവദിച്ച് കോണ്‍ഗ്രസ് അവരുടെ വിശ്വാസ്യത നേടിയെങ്കില്‍ അതിനെ വെല്ലുന്ന തന്ത്രങ്ങളിലൂടെയാണ് ഇത്തവണ അമിത് ഷാ അവരെ കൂടെ നിര്‍ത്തിയത്. ലിംഗായത്ത് നേതാക്കളെയെല്ലാം പ്രത്യേകം പ്രത്യേകം കാണാന്‍ അമിത് ഷാ ശ്രദ്ധിച്ചു.
 
ദളിത് നേതാക്കളുമായും ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തുന്നതില്‍ അമിത് ഷാ വിജയിച്ചു. മതനേതാക്കള്‍ക്കൊപ്പം പൌര പ്രമുഖരെയും വ്യവസായികളെയും അമിത് ഷാ സന്ദര്‍ശിച്ചിരുന്നു.
 
മാത്രമല്ല കോണ്‍ഗ്രസിനെയും സിദ്ധരാമയ്യയെയും വാക്കുകള്‍ കൊണ്ട് അതിരുകടന്ന് ആക്രമിക്കുന്ന ശൈലിയാണ് കര്‍ണാടകയില്‍ അമിത് ഷാ സ്വീകരിച്ചത്. 40 ലക്ഷം രൂപ വിലവരുന്ന വാച്ച് ധരിക്കുന്ന സോഷ്യലിസ്റ്റാണ് സിദ്ധരാമയ്യയെന്നാണ് അമിത് ഷാ ആരോപിച്ചത്. ഭിന്നിപ്പിഛ്ക് ഭരിക്കുക എന്ന തന്ത്രമാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് പയറ്റുന്നതെന്നും അമിത് ഷാ ആരോപിച്ചു. ഇത്തരം ആരോപണങ്ങള്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുകയും ജനങ്ങള്‍ക്കിടയില്‍ ബി ജെ പിക്ക് അനുകൂലമായ ഒരു സ്ഥിതി സൃഷ്ടിക്കുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments