Webdunia - Bharat's app for daily news and videos

Install App

‘പൊതുമുതൽ നശിപ്പിക്കില്ല, ജനജീവിതം സ്തംഭിപ്പിക്കില്ല‘; ഇപ്പോൾ എന്ത് പറയുന്നു സംയുക്ത സമരസമിതി ?

ട്രെയിൻ തടഞ്ഞ് ആളുകളെ ബുദ്ധിമുട്ടിക്കുന്നതുകൊണ്ട് കേന്ദ്ര സർക്കാർ തൊഴിലാളി വിരുദ്ധ നയങ്ങൾ മാറ്റുമോ ?

Webdunia
ബുധന്‍, 9 ജനുവരി 2019 (13:58 IST)
സംസ്ഥാനത്ത് ശബരിമല സ്ത്രീ പ്രവേശനത്തെ തുടർന്ന് ബി ജെ പി  വ്യാപകമായ പിന്തുണ നൽകിയ ഹർത്താലി വ്യാപകമായി പൊതു മുതൽ നശിപ്പിക്കപ്പെടുകയും അക്രമങ്ങൾ അരങ്ങേറുകയും ചെയ്തപ്പോൾ വരാനിരിക്കുന്ന പൊതു പണിമുടക്ക് സംബന്ധിച്ച് സംയുക്ത സമര സമിതി നേതാക്കൾ ചില ഉറപ്പുകൾ നൽക്ലിയിരുന്നു. 
 
ആരെയും നിർബന്ധിച്ച് കട അടപ്പിക്കില്ല. ജനജീവിതം ദുസ്സഹമക്കുന്നത് ഒരിക്കലും അനുവദിക്കില്ല, അക്രമങ്ങൾ ഉണ്ടാകില്ല, പണിമുടക്ക് ഒരിക്കലും ബന്ധായി മാറില്ല എന്നിങ്ങനെ പോകുന്നു ആ ഉറപ്പുകൾ.എന്നാൽ നടന്നത് എന്താണ് ? തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ആരും എതിരല്ല. പക്ഷേ അതിന് ജനങ്ങൾ എന്ത് പിഴച്ചു, 
 
രാജ്യത്തെ പൊതുമുതൽ എന്തിന് തല്ലിതകർത്തു ? പണിമുടക്ക് ദിവസങ്ങളിലെ ഏക യാത്രോപാധിയായ ട്രെയിൻ എന്തിന് തടയുന്നു ? ട്രെയിൻ തടഞ്ഞ് ആളുകളെ ബുദ്ധിമുട്ടിക്കുന്നതുകൊണ്ട് കേന്ദ്ര സർക്കാർ തൊഴിലാളി വിരുദ്ധ നയങ്ങൾ മാറ്റുമോ ? ഈ ചോദ്യങ്ങൾക്ക് നേതാക്കൾ മറുപടി പറയേണ്ടതുണ്ട്.   
 
യാതൊരുവിധ അക്രമ സംഭവങ്ങളും ഉണ്ടാകില്ല എന്ന്  ഉറപ്പു നൽകിയാണ് പണിമുടക്ക് ആരംഭിച്ചത്. എന്നാൽ സംസ്ഥാനത്ത് പല ഇടങ്ങളിലും ഭീഷണിപ്പെടുത്തി തന്നെ പണി മുടക്കിച്ചു. പണിമുടക്ക് ദിവസം തുറന്നുപ്രവർത്തിച്ചതിന് തിരുവന്തപുരത്ത് എസ് ബി ഐയുടെ ട്രഷറി ഷാഖ സമരാനുകൂലികൾ തല്ലിത്തകർത്തു. 
 
ആദ്യ ദിവസത്തിന് ശേഷം ട്രെയിൻ തടയില്ല എന്ന് പറഞ്ഞിരുന്നെങ്കിലും രണ്ടാം ദിവസവും ട്രെയിൻ തടഞ്ഞ ആളുകളെ ബുദ്ദിമുട്ടിലാക്കി. സംസ്ഥാനത്ത് ഒരു ബന്ദിന്റെ പ്രതീതി തന്നെയാണ് പണിമുടക്ക് ദിവസവും ഉണ്ടായത്. ഇപ്പോൾ സമരത്തിൽ പങ്കാളികളായിരുന്ന സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടറി അക്രമങ്ങളെ തള്ളിപ്പറഞ്ഞിട്ടുണ്ട്. എന്നാൽ തള്ളിപ്പറഞ്ഞതുകൊണ്ട് സംഭവിച്ച കാര്യങ്ങൾ ഇല്ലാതാവില്ലല്ലോ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

വനിതാ ഡോക്ടര്‍മാരെ രാത്രി ഷിഫ്റ്റില്‍ നിയമിക്കരുതെന്ന് ഉത്തരവിറക്കി: പശ്ചിമബംഗാള്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

ജോലി വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്നു പരാതി: 40 കാരൻ അറസ്റ്റിൽ

ബോറിസ് കൊടുങ്കാറ്റുമൂലം യൂറോപ്പിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മരണം 18 ആയി

വിദ്യാർത്ഥിനിക്കു നേരെ പീഡനശ്രമം : 57 കാരൻ അറസ്റ്റിൽ

ഓണം കഴിഞ്ഞു അന്യസംസ്ഥാനങ്ങളിലേക്ക് മടങ്ങുന്നവർക്കായി 23 വരെ കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക സർവീസ്

അടുത്ത ലേഖനം
Show comments