Webdunia - Bharat's app for daily news and videos

Install App

പീഡനശ്രമം തടഞ്ഞ യുവതിയുടെ ബന്ധുക്കളെ യുവാവ് കാറിടിച്ച് കൊന്നു; കൊല്ലപ്പെട്ടത് ഒരേ കുടുംബത്തിലെ അംഗങ്ങള്‍

Webdunia
ചൊവ്വ, 25 ജൂണ്‍ 2019 (14:22 IST)
പീഡനശ്രമം തടഞ്ഞ യുവതിയുടെ ബന്ധുക്കളെ യുവാവ് കാറിടിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് ഒരേ കുടുംബത്തിലെ വൃദ്ധരായ രണ്ട് സ്‌ത്രീകള്‍ കൊല്ലപ്പെട്ടത്. പ്രതിയായ യുവാവ് ഒളിവിലാണെന്നും അന്വേഷണം ശക്തമാണെന്നും പൊലീസ് അറിയിച്ചു.

22കാരിയായ ദളിത് യുവതിയെ ഉന്നത ജാതിയില്‍പ്പെട്ട യുവാവ് അപമാനിക്കാന്‍ ശ്രമിച്ചതാണ് സംഭവങ്ങള്‍ക്ക് തുടക്കം. പീഡന ശ്രമം യുവതിയുടെ ബന്ധുക്കളായ സ്‌ത്രീകള്‍ തടഞ്ഞ് രക്ഷപ്പെടുത്തി. ആളുകള്‍ നോക്കി നില്‍ക്കെയായിരുന്നു സംഭവം.

വീട്ടിലേക്ക് മടങ്ങിയ സ്‌ത്രീകളെ കാറില്‍ പിന്തുടര്‍ന്ന പ്രതി ഇടിച്ചു വീഴ്‌ത്തുകയായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന  രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സത്രീകളുടെ മേല്‍ കാര്‍ കൊണ്ടുവന്ന് ഇടിപ്പിച്ചത് പീഡനശ്രമം നടത്തിയ യുവാവ് ആണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി. കൊല്ലപ്പെട്ട സ്‌ത്രീകളുടെ ബന്ധുക്കളാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments