യൂണിവേഴ്സിറ്റിക്കുള്ളിൽ വിദ്യാർത്ഥിനിയെ പിന്തുടർന്ന് കൊലപ്പെടുത്തി, സംഭവം ഇങ്ങനെ !

Webdunia
ചൊവ്വ, 26 നവം‌ബര്‍ 2019 (15:38 IST)
ഷിക്കഗോ: ഇല്ലിനോൾ യുണിവേഴ്സിറ്റിക്കുള്ളിൽ ബിരുദ വിദ്യാർത്ഥിയെ പിന്തുടർന്ന് കൊലപ്പെടുത്തി. നവംബർ 23 ശനിയാഴ്ച രാത്രിയായിരുനു സംഭവം. പാർക്കിംഗ് ഗ്യാരേജിൽ നിന്നും വാഹനം എടുക്കാനായി പോയ റൂത്ത് ജോർജ് എന്ന 19കാരിയെ കഴുത്ത് ഞെരിച്ച് കൊല്ലപ്പെട്ട നിലയിൽ വാഹനത്തിന്റെ ബൂട്ട് സ്പേസിൽ നിന്നും കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഡോണാൾഡ് ഡി ഇർമാനെ പൊലീസ് അറസ്റ്റ് ചെയ്തു.
 
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കൊലാപാതകത്തിന് പിന്നിൽ ഡൊണാൾഡ് ആണെന്ന് കണ്ടെത്തിയത്. ശനിയാഴ്ച പുലർച്ചെ യൂണിവേഴ്സിറ്റി ലൈബ്രറിയിൽനിന്നും ഗ്യരേജിലേക്ക് വാഹനം എടുക്കാൻ പോകുന്ന റൂത്തിനെ ഡോണാൾഡ് പിന്തുടരുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു. തുടർന്ന് 2.10ഓടെ ഇയാൾ മാത്രം ഗ്യാരേജിൽനിന്നും തിരികെ പോകുന്നതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു.
 
സിറ്റിഎ ബ്ലൂലൈൻ സ്റ്റേഷനിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഡോണാൾഡ് പൊലീസിനോട് കുറ്റം സമ്മതിച്ചു. മറ്റൊരു കേസിൽ രണ്ടര വർഷം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി 2018ലാണ് ജെയിൽ മോചിതനായത്. കൊലപാതകത്തിന് പിന്നിലെ കാരണം ഇതേവരെ പൊലീസിന് വ്യക്തമായിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹോര്‍മുസ് തുറക്കാം, ആണവ ചര്‍ച്ച പിന്നീടാക്കാം; പുതിയ നിര്‍ദ്ദേശവുമായി ഇറാന്‍

ഹോര്‍മോസില്‍ അമേരിക്ക ഉപരോധം ശക്തമാക്കി; 38 കപ്പലുകളെ തിരിച്ചയച്ചു

വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്, ട്രംപിനെ സ്ഥലത്ത് നിന്നും മാറ്റി, ഒരാൾ കസ്റ്റഡിയിൽ

ആം ആദ്മി പാർട്ടിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി, 60 പേരുടെ പിന്തുണയുണ്ടെന്ന് രാഘവ് ചദ്ദ, ആപ്പിനെ തൂത്തുവാരിയത് ഓപ്പറേഷൻ താമര?

ചോറ് വേവും മുന്നെ ഉണ്ണാനിരുന്നു, കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായി വമ്പൻ പോര്, ഡൊക്യുമെൻ്ററി മുതൽ പോഡ്കാസ്റ്റ് വരെ

എല്ലാം കാണുക

ഏറ്റവും പുതിയത്

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രവേശനം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

ഇറാനെ സാമ്പത്തികമായി തകര്‍ക്കും; ഹോര്‍മോസില്‍ ദീര്‍ഘകാല ഉപരോധത്തിനൊരുങ്ങി അമേരിക്ക

അടങ്ങാതെ സതീശൻ ഗ്രൂപ്പ്; കോഴിക്കോടും പോസ്റ്ററുകൾ

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ കനക്കും; യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

പവർ കട്ട് അല്ല, വൈദ്യുതി ഉപഭോഗം കൂടുതലുള്ള സ്ഥലങ്ങളിൽ മാത്രം നിയന്ത്രണം

അടുത്ത ലേഖനം
Show comments