Webdunia - Bharat's app for daily news and videos

Install App

ആറുപേർ ചേർന്ന് രണ്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയ ശേഷം ജനനേന്ദ്രിയത്തിന് തീയിട്ടു, ക്രൂരത മോഷണത്തിന് വേണ്ടി

Webdunia
ബുധന്‍, 22 മെയ് 2019 (17:59 IST)
രണ്ട് യുവാക്കളെ ആറു പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി കള്ളയടിച്ച ശേഷം യുവാക്കളുടെ ജനനേൺദ്രിയങ്ങൾക്ക് തീയിട്ട് പൊള്ളിച്ചു. രാജസ്ഥാനിലെ സിക്കാർ ജില്ലയിലെ ധോഡ് ഏരിയയിലാണ് ക്രൂരമായ സംഭവം ഉണ്ടായത്. യുവാക്കളുടെ ജനനേന്ദ്രിയം പൊള്ളിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രതികൾ സമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
 
ഒരു കല്യാണത്തിന് ശേഷം വീട്ടിലേക്ക് മടങ്ങി പോവുകയായിരുന്ന അവിനാഷ്, കരൺവീർ എന്നീ യുവാക്കളെ ആറുപേർ ചേർന്ന് വലിച്ചിഴച്ച് കാറിൽകയറ്റി കൊണ്ടുപോവുകയായിരുന്നു. യുവാക്കളുടെ കയ്യിൽ ഉണ്ടായിരുന്ന പണവും മറ്റും ഇവർ കൊള്ളയടിച്ച ശേഷം തീപ്പട്ടിക്കോള്ളികൾ ഉപയോഗിച്ച് യുവാക്കളുടെ ജനനേന്ദ്രിയങ്ങളിൽ പൊള്ളലേൽപ്പിക്കുകയായിരുന്നു.  
 
കൃത്യത്തിന് ശേഷം യുവാക്കളെ ഉപേക്ഷിച്ച് പ്രതികൾ കടന്നു. ജനനേന്ദ്രിയത്തിന് ഗുരുതരമയി പൊള്ളലേറ്റ യുവാക്കൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ അവിനാഷും കരൺവീറും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം