15 വയസെന്ന് പിതാവ്, രേഖകളിൽ 17; പ്രണയിച്ച് ഒളിച്ചോടിയതെന്ന് ഓച്ചിറയിലെ പെൺകുട്ടിയും - പ്രതിയ്ക്ക് കുരുക്ക് മുറുകും

Webdunia
വ്യാഴം, 28 മാര്‍ച്ച് 2019 (08:28 IST)
ഓച്ചിറയിൽ നിന്നും തട്ടിക്കൊണ്ട് പോയെന്ന് ആരോപിക്കപ്പെട്ട പെൺകുട്ടിയ്ക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് വിദ്യാഭ്യാസ രേഖ. 17–09–2001 ആണ് രേഖയിലെ ജനനത്തീയതി. രേഖയുടെ ആധികാരികത  പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. 
 
പെൺകുട്ടിയെ മുഖ്യപ്രതി മുഹമ്മദ് റോഷനും കൂട്ടുപ്രതികളും ചേർന്ന് വീട്ടിനുള്ളിൽ നിന്നും മകളെ തട്ടിക്കൊണ്ട് പോവുകയായിരുന്നു എന്നാണ് പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതി. മകൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും 15 വയസേ ആയിട്ടുള്ളുവെന്നുമായിരുന്നു പിതാവ് നൽകിയ പരാതിയിൽ പറഞ്ഞത്. 
 
എന്നാൽ, വിദ്യാഭ്യാസ രേഖകളിൽ കുട്ടിക്ക് 17 വയസാണ് കാണിക്കുന്നത്. ഇതിനാൽ പിതാവിന്റെ ആരോപണം വാസ്തവവിരുദ്ധമാണ്. അതേസമയം, പ്രായപൂർത്തിയാകാത്തതിനാൽ പ്രതിക്ക് കുരുക്ക് മുറുകും. പെണ്‍കുട്ടിയുടെ പ്രായത്തെപ്പറ്റി തെറ്റായ വിവരമാണ് രക്ഷിതാക്കള്‍ പൊലീസിന് നല്‍കിയതെന്ന് മുഹമ്മദ് റോഷന്റെ കുടുംബം പറഞ്ഞു.
 
ഇഷ്ടത്തിലാണെന്നും പതിനെട്ടു വയസു പൂര്‍ത്തിയായെന്നുമാണ് പെണ്‍കുട്ടിയും പറഞ്ഞത്. വീട്ടിൽ മറ്റ് കല്യാണം ആലോചിച്ചത് കൊണ്ടാണ് ഒളിച്ചോടി പോയതെന്നും റോഷൻ തന്നെ തട്ടിക്കൊണ്ട് പോയതല്ലെന്നും പെൺകുട്ടിയും നേരത്തേ വ്യക്തമാക്കിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളം സന്ദര്‍ശിക്കും; എന്‍ഡിഎ പ്രകടന പത്രിക പുറത്തിറക്കും

മുന്‍ ചീഫ് സെക്രട്ടറി വി പി ജോയ് ചെയര്‍മാനായി ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിച്ചു

മെഡിക്കല്‍ അനാസ്ഥ ആരോപണം നിഷേധിച്ച് ഡോക്ടര്‍; കുട്ടിയുടെ മരണത്തില്‍ വിശദീകരണവുമായി ആശുപത്രി

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ന്യൂനമര്‍ദ്ദം; 27വരെ മഴയ്ക്ക് സാധ്യത

ശബരിമലയില്‍ പുതിയ കൊടിമരം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി

അടുത്ത ലേഖനം
Show comments