കൂടത്തായി കൊലപാതകങ്ങൾ: കല്ലറകളിൽ നിന്നും ശേഖരിച്ച സാംപിളുകൾ വിദേശ ലാബുകളിൽ പരിശോധിക്കും

Webdunia
ചൊവ്വ, 8 ഒക്‌ടോബര്‍ 2019 (17:06 IST)
2002 മുതൽ വർഷങ്ങളുടെ ഇടവേളയിൽ നടന്ന കൊലപാതകങ്ങൾ തെളിയിക്കുക എന്നത് പൊലീസിന് ഏറെ വെല്ലുവിളി നിറഞ്ഞ ദൗത്യമാണ്. വർഷങ്ങൾക്ക് മുൻപ് അടക്കം ചെയ്ത മൃതദേഹങ്ങളിൽനിന്നും ശേഖരിച്ച സാംപിളുകൾ ഉപയോഗിച്ച് വിഷം അകത്തു ചെന്നാണോ മരിച്ചത് എന്ന് കണ്ടെത്തുക ശ്രമകരമാണ്. അതിനാൽ ഫൊറൻസിക് പരിശോധനയിൽ ലഭ്യമായ ഏറ്റവും മികച്ച സാങ്കേതികവിദ്യ തന്നെ ഉപയോഗപ്പെടുത്താനാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം.   
 
കല്ലറകളിൽ നിന്നു ശേഖരിച്ച് മൃതദേഹാവശിശിഷ്ടങ്ങൾ അമേരിക്കയിലെ ലാബുകളിൽ പരിശോധനക്ക് വിധേയമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. മൈറ്റോ കോൺസ്ട്രിയൽ ഡിഎൻഎ പരിശോധനയിലൂടെ മരണ കാരണം കണ്ടെത്താൻ സധിക്കും എന്നണ് ക്രൈം ബ്രാഞ്ച് കണക്കുകൂട്ടുന്നത്.
 
കൂടത്തായി കൊലപാതക അന്വേഷണം ഏറെ വെല്ലുവിളികൾ നിറഞ്ഞതാണെന്നും കേസ് അന്വേഷണത്തിന് കൂടുതൽ വിപുലമായ അന്വേഷണ സംഘത്തെ നിയോഗിക്കും എന്നും ഡിജിപി ലോക്‌നാഥ് ബെഹ്റ വ്യക്തമാക്കിയിരുന്നു. മുൻ ഭർത്താവ് റോയിയെ കൊലപ്പെടുത്തിയ കേസിലാണ് നിലവിൽ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റു കൊലപാതകങ്ങൾ രജിസ്റ്റർ ചെയ്യണമെങ്കിൽ ഫോറൻസിക് ഫലങ്ങൾ ഉൾപ്പടെ ക്രൈം ബ്രാഞ്ചിന് ലഭിക്കേണ്ടതുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

പെട്രോളിനും ഡീസലിനും വിലകുറച്ച് നയാര എനര്‍ജി; കുറയ്ക്കാതെ പൊതുമേഖല എണ്ണ കമ്പനികള്‍

അമേരിക്കയിലെ ഇന്ത്യൻ വംശജർക്ക് ആശ്വാസം, ട്രംപിന് കനത്ത തിരിച്ചടിയായി കോടതി വിധി, ബർത്ത് റൈറ്റ് സിറ്റിസൺഷിപ്പ് റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി

എന്താണിത് കോൺഗ്രസെ, തോന്നുന്നത് പോലെ വൈദ്യുതി നിയന്ത്രണം 15 മിനിറ്റിൽ നിന്ന് ഒരു മണിക്കൂർ വരെ!

Kerala Plus One Third Allotment : പ്ലസ് വൺ മൂന്നാം അലോട്ട്‌മെൻറ്: ജൂൺ 29 മുതൽ പ്രവേശനം ആരംഭിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

അധ്യാപകരുടെ സെന്‍സസ് ഡ്യൂട്ടി വിന്യാസം പുനഃപരിശോധിക്കണമെന്ന് കേരള ബാലാവകാശ കമ്മീഷന്‍

23 ദിവസം മാത്രം പ്രായമായ കുഞ്ഞിന് ചേലാകർമം, ഗുരുതര പിഴവ്, 50 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ കമ്മീഷൻ

കാലവർഷം ഇന്ത്യ മൊത്തം വ്യാപിക്കുന്നു, ഡൽഹിയിൽ കനത്ത മഴയും വെള്ളപ്പൊക്കവും, വിവിധ സംസ്ഥാനങ്ങൾക്ക് ജാഗ്രതാനിർദേശം

കള്ളാടി മണ്ണിടിച്ചിൽ: മരിച്ചവരുടെ എണ്ണം ആറായി

എനിക്കെതിരെ ഉപയോഗിച്ച ശരീരഭാഷയും വാക്കുകളും മുഖ്യമന്ത്രിക്ക് ചേർന്നതല്ല, വിരട്ടിനിർത്താമെന്ന് കരുതരുത്: മറുപടിയുമായി കെ കെ രാഗേഷ്

അടുത്ത ലേഖനം
Show comments