ജിബിന്റെ മൃതദേഹം റോഡരികിൽ ഉപേക്ഷിക്കാൻ കൊണ്ടുപോയ ഓട്ടോറിക്ഷക്ക് പിന്നാലെ വെറുതെ കാറിൽ അനുഗമിച്ചു, അയൽക്കാരൻ പ്രതിയായത് ഇങ്ങനെ !

Webdunia
ബുധന്‍, 13 മാര്‍ച്ച് 2019 (14:13 IST)
ക്രൂരമായാണ് ജിബിനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന് ലഭിച്ച മൊഴികളിൽനിന്നും ഇപ്പോൾ പുറത്തുവരുന്നത്. 13 പേർ ചേർന്നാണ് ജിബിനെ മണിക്കൂറുകളോളം കെട്ടിയിട്ട് മർദ്ദിച്ചത്. ദയവ് ചെയ്ത് തന്നെ ആശുപത്രിയിൽ കൊണ്ട്പോകൂ എന്ന് പ്രതികളൊടെ ജിബിൻ കരഞ്ഞപേക്ഷിച്ചിരുന്നു. ഇതായിരുന്നു ജിബിന്റെ അവസാനത്തെ വാക്കുകൾ.
 
ജിബിൻ മരിച്ചു എന്നുറപ്പായതോടെ മൃതദേഹം റോഡരികിൽ ഉപേക്ഷിച്ച് അപകടമാണെന്ന് വരുത്തി തീർക്കാനാണ് പ്രതികൾ ശ്രമിച്ചത്. ഇതിനായി വീടിനുള്ളിൽ നിന്നും മൃതദേഹം പുറത്തെ ഇടവഴിയിയിലൂടെ ഓട്ടോറിക്ഷയിലേക്ക് കയറ്റിയപ്പോൾ അയൽ‌പക്കത്തെ ഗൃഹനാഥൻ ഉണർന്നു. യുവതിയുമായി ബന്ധമുണ്ടായിരുന്ന യുവാവിനെ മർദ്ദിച്ചു കൊണ്ടുപോകുകയാണ് എന്ന് ധരിച്ച് മൃതദേഹം കയറ്റിക്കൊണ്ടുപോയ ഓട്ടോറിക്ഷക്ക് പിന്നാലെ ഇയാളും കാറിൽ സഞ്ചരിച്ചു. 
 
ഇക്കാരണത്താൽ കേസിൽ പ്രതി ചേക്കപ്പെട്ടിരിക്കുകയാണ് പ്രധാന പ്രതികളിലൊരാളായ അസീസിന്റെ അയൽ‌വാസി. ഇയാളെ പതിനാലാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇയാൾക്ക് കൊലപാതകത്തിൽ പങ്കില്ല എന്ന മറ്റു പ്രതികളുടെ മൊഴി പൊലീസ് മുഖവിലക്കെടുത്തിട്ടില്ല. ജിബിനെ കൊലപ്പെടുത്തി മൃതദേഹമാണ് ഓട്ടോറിക്ഷയിൽ കൊണ്ടുപോയിരുന്നത് എന്ന കാര്യം ഇയാൾക്ക് അറിയില്ലായിരുന്നു എന്നാണ് വിവരം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

പെട്രോളിനും ഡീസലിനും വിലകുറച്ച് നയാര എനര്‍ജി; കുറയ്ക്കാതെ പൊതുമേഖല എണ്ണ കമ്പനികള്‍

അമേരിക്കയിലെ ഇന്ത്യൻ വംശജർക്ക് ആശ്വാസം, ട്രംപിന് കനത്ത തിരിച്ചടിയായി കോടതി വിധി, ബർത്ത് റൈറ്റ് സിറ്റിസൺഷിപ്പ് റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി

എന്താണിത് കോൺഗ്രസെ, തോന്നുന്നത് പോലെ വൈദ്യുതി നിയന്ത്രണം 15 മിനിറ്റിൽ നിന്ന് ഒരു മണിക്കൂർ വരെ!

Kerala Plus One Third Allotment : പ്ലസ് വൺ മൂന്നാം അലോട്ട്‌മെൻറ്: ജൂൺ 29 മുതൽ പ്രവേശനം ആരംഭിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

E20 പെട്രോള്‍ നിങ്ങളുടെ കാറിന് ദോഷം ചെയ്യുമോ? സര്‍ക്കാരിന്റെ വിശദീകരണം ഇതാണ്

ഖമേനിയുടെ ശവസംസ്‌കാരം: മൃതദേഹം ഇതുവരെ എവിടെയാണ് സൂക്ഷിച്ചിരുന്നത്

ഉഷ്ണതരംഗം: ചൂടില്‍ എങ്ങനെ ജീവിക്കുമെന്ന് യൂറോപ്പ് ചിന്തിക്കേണ്ടിവരും

വാക്ക് പാലിച്ച് വിജയ്: കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലി

പ്രശ്‌നങ്ങള്‍ പരിഹരിച്ചു; ബോബി ചെമ്മണ്ണൂരിനെതിരായ തുടര്‍നടപടികള്‍ക്ക് ഹൈക്കോടതി സ്റ്റേ

അടുത്ത ലേഖനം
Show comments