അവിഹിത ബന്ധമുണ്ടെന്ന് സംശയം; ഭർത്താവ് ഭാര്യയെ ക്രിക്കറ്റ് ബറ്റുകൊണ്ട് അടിച്ച് അവശയാക്കിയ ശേഷം വയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചുകൊന്നു, ക്രൂരമായ സംഭവം ഇങ്ങനെ

Webdunia
വെള്ളി, 5 ഏപ്രില്‍ 2019 (15:55 IST)
ഹൈദെരാബാദ്: ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയത്തിൽ ഭർത്താവ് യുവതിയെ ക്രൂരമായി കൊലപ്പെടുത്തി. തെലങ്കാനയിലെ മെഹ്ബൂബബാദിൽ ബുധനാഴ്ച അർധരാത്രിയാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. ക്രിക്കറ്റ് ബറ്റുകൊണ്ട് മർദ്ദിച്ചും ഇലക്ട്രിക് വയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചുമായിരുന്നു കൊലപാതകം.
 
സംഭവത്തിന് ശേഷം 37കാരനായ പ്രതി പൊലീസിൽ കീഴടങ്ങി. 11 വർഷങ്ങൾക്ക് മുൻപാണ് ഇരുവരും പ്രണയിച്ച് വിവാഹം കഴിക്കുന്നത്. എന്നാൽ പിന്നീട് ഭാര്യക്ക് അവിഹിത ബന്ധമുണ്ട് എന്ന് പ്രതി സംശയിച്ചിരുന്നു. ഇതെ തുടർന്ന് ഇരുവർക്കുമിടയിൽ തർക്കങ്ങളും വഴക്കും പതിവായിരുന്നു എന്ന് പൊലീസ് പറയുന്നു. ഇവർക്ക് ഒരു പെൺകുട്ടിയും രണ്ട് ആൺ കുട്ടികളും ഉണ്ട്.
 
കൊലപാതകത്തിൽ യുവതിയുടെ ബന്ധുക്കൾ ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകി. അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് മകളെ പ്രതി ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നു എന്ന് യുവതിയുടെ മാതാപിതാക്കൾ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചു.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ

സ്‌ഫോടനത്തില്‍ 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; പ്രധാനമന്ത്രി മോദിക്ക് ഖത്തര്‍ അമീറില്‍ നിന്ന് ഫോണ്‍ കോള്‍

അയോധ്യക്ഷേത്ര ഫണ്ട് തട്ടിപ്പ് : തിരെഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ബിജെപിക്ക് വൻ തിരിച്ചടി, സംഘപരിവാറിനുള്ളിലും ഭിന്നത

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Monsoon: കാലവർഷം ഈസ് ബാക്ക്; ഇനി മഴ ദിവസങ്ങൾ

മുതിർന്ന നേതാക്കളുടെ വിയോജിപ്പിനു വിലയില്ല; ഒറ്റയ്ക്കു തീരുമാനിച്ച് സതീശൻ, നികുതി ഇളവ് ധനബില്ലിലും

സംസ്ഥാനത്ത് വ്യാപക പവർ കട്ട്; ഒന്നിലേറെ തവണ വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

ലഹരി മാഫിയയെ പൂട്ടാന്‍ ഇന്ത്യയിലാദ്യമായി 'ജനജാഗ്രത പോര്‍ട്ടല്‍' ആരംഭിക്കുമെന്ന് മന്ത്രി എം ലിജു

അടുത്ത ലേഖനം
Show comments